ന്യൂഡൽഹി: നവജാത ശിശുവിനെ 3.60 ലക്ഷം രൂപയ്ക്കു വിറ്റ കുട്ടിയുടെ മാതാപിതാക്കളും വാങ്ങിയ ദന്പതികളും അടക്കം ആറു പേർ അറസ്റ്റിൽ. ആറു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണു സാന്പത്തിക പ്രയാസം മൂലം ഡൽഹിയിലെ ഗോവിന്ദ് കുമാർ (30), ഭാര്യ പൂജാ ദേവി (22) എന്നിവർ വിറ്റത്.
ഗുരുഗ്രാമിലെ നാരായണ ആശുപത്രിയിൽ ജൂൺ എട്ടിന് ജനിച്ച തങ്ങളുടെ കുഞ്ഞിനെ ബന്ധുവായ ഹർപാൽ സിംഗ് (50) തട്ടിക്കൊണ്ടപോയെന്നു ഗോവിന്ദും പൂജയും 15ന് പോലീസിൽ പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ പിന്നീട് ബിഹാർ കാണ്‍പുർ റെയിൽവേ സ്റ്റേഷനിൽ മറ്റൊരു ദന്പതികളുടെ പക്കൽനിന്നു പോലീസ് കണ്ടെത്തി.
ബിഹാറിലെ മധുബനി സ്വദേശികളായ വിദ്യാനന്ദ് യാദവ് (50), ഭാര്യ രാംപാരി യാദവ് (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കു മക്കളില്ലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണു തട്ടിക്കൊണ്ടു പോയെന്നതു കെട്ടിച്ചമച്ച കഥയാണെന്നു കണ്ടെത്തിയത്.
കുട്ടികൾക്കായി ഏറെ ആഗ്രഹിച്ചിരുന്ന വിദ്യാനന്ദും രാംപാരിയും ഡൽഹിയിലെ ദരിദ്ര യുവതിയായ പൂജാ ദേവി ഗർഭിണിയായിരുന്നപ്പോൾ തന്നെ കുഞ്ഞിനെ വാങ്ങാൻ കരാറുണ്ടാക്കിയിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനായി രണ്ടു ലക്ഷം രൂപ അഡ്വാൻസും നൽകി. പിന്നീട് കരാറനുസരിച്ചുള്ള ബാക്കി തുകയും നൽകിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. വിൽപനയ്ക്ക് ഇടനിലക്കാരായ നിന്ന രമണ്‍ കുമാർ യാദവ്, ഹർപാൽ സിംഗ് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.
കുഞ്ഞിനെ വിൽപ്പന നടത്തിയ ശേഷം അമ്മ പൂജയ്ക്കു മനസ് മാറിയതാണു പരാതിക്കു കാരണമായതെന്നു പോലീസ് പറഞ്ഞു.
ഗോവിന്ദിന്റെയും പൂജയുടെയും വെളിപ്പെടുത്തലുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ ചോദ്യംചെയ്യുന്പോൾ വിശദാംശങ്ങൾ ലഭ്യമാകുമെന്നും പോലീസ് അറിയിച്ചു.
ഗുരുഗ്രാമിലെ നാരായണ ആശുപത്രിയിൽ ജൂൺ എട്ടിന് ജനിച്ച തങ്ങളുടെ കുഞ്ഞിനെ ബന്ധുവായ ഹർപാൽ സിംഗ് (50) തട്ടിക്കൊണ്ടപോയെന്നു ഗോവിന്ദും പൂജയും 15ന് പോലീസിൽ പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ പിന്നീട് ബിഹാർ കാണ്‍പുർ റെയിൽവേ സ്റ്റേഷനിൽ മറ്റൊരു ദന്പതികളുടെ പക്കൽനിന്നു പോലീസ് കണ്ടെത്തി.
ബിഹാറിലെ മധുബനി സ്വദേശികളായ വിദ്യാനന്ദ് യാദവ് (50), ഭാര്യ രാംപാരി യാദവ് (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കു മക്കളില്ലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണു തട്ടിക്കൊണ്ടു പോയെന്നതു കെട്ടിച്ചമച്ച കഥയാണെന്നു കണ്ടെത്തിയത്.
കുട്ടികൾക്കായി ഏറെ ആഗ്രഹിച്ചിരുന്ന വിദ്യാനന്ദും രാംപാരിയും ഡൽഹിയിലെ ദരിദ്ര യുവതിയായ പൂജാ ദേവി ഗർഭിണിയായിരുന്നപ്പോൾ തന്നെ കുഞ്ഞിനെ വാങ്ങാൻ കരാറുണ്ടാക്കിയിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനായി രണ്ടു ലക്ഷം രൂപ അഡ്വാൻസും നൽകി. പിന്നീട് കരാറനുസരിച്ചുള്ള ബാക്കി തുകയും നൽകിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. വിൽപനയ്ക്ക് ഇടനിലക്കാരായ നിന്ന രമണ്‍ കുമാർ യാദവ്, ഹർപാൽ സിംഗ് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.
കുഞ്ഞിനെ വിൽപ്പന നടത്തിയ ശേഷം അമ്മ പൂജയ്ക്കു മനസ് മാറിയതാണു പരാതിക്കു കാരണമായതെന്നു പോലീസ് പറഞ്ഞു.
ഗോവിന്ദിന്റെയും പൂജയുടെയും വെളിപ്പെടുത്തലുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ ചോദ്യംചെയ്യുന്പോൾ വിശദാംശങ്ങൾ ലഭ്യമാകുമെന്നും പോലീസ് അറിയിച്ചു.