ലക്നോ: ഉത്തർപ്രദേശിൽ ബിജെപിയുടെ നേതൃനിരയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ മുൻ ഐഎഎസ് ഓഫീസറെത്തുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റായാണു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എ.കെ. ശർമയെ നിയോഗിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് അറിയിച്ചു. സെക്രട്ടറിമാരായ ലക്നോയിൽനിന്നുള്ള അർച്ചന മിശ്രയെയും ബുലന്ദ്ഷഹറിൽ നിന്നുള്ള അമിത് വാത്മീകിയെയും നിയമിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് എ.കെ. ശർമ. വൈബ്രന്റ് ഗുജറാത്ത് എന്ന പ്രചാരണത്തിലൂടെ സംസ്ഥാനത്തേക്കു വൻതോതിൽ വിദേശനിക്ഷേപം ഒഴുക്കാനും ശർമയ്ക്കു കഴിഞ്ഞു. കോവിഡിനെത്തുടർന്ന് തകർന്ന രാജ്യത്തെ സന്പദ്ഘടനയ്ക്ക് ഉണർവേകുന്നതിൽ നിർണായകമായ ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിയുൾപ്പെടെ നേരിടുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ശർമയുടെ നിയമനം.
സംസ്ഥാന വൈസ് പ്രസിഡന്റായാണു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എ.കെ. ശർമയെ നിയോഗിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് അറിയിച്ചു. സെക്രട്ടറിമാരായ ലക്നോയിൽനിന്നുള്ള അർച്ചന മിശ്രയെയും ബുലന്ദ്ഷഹറിൽ നിന്നുള്ള അമിത് വാത്മീകിയെയും നിയമിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് എ.കെ. ശർമ. വൈബ്രന്റ് ഗുജറാത്ത് എന്ന പ്രചാരണത്തിലൂടെ സംസ്ഥാനത്തേക്കു വൻതോതിൽ വിദേശനിക്ഷേപം ഒഴുക്കാനും ശർമയ്ക്കു കഴിഞ്ഞു. കോവിഡിനെത്തുടർന്ന് തകർന്ന രാജ്യത്തെ സന്പദ്ഘടനയ്ക്ക് ഉണർവേകുന്നതിൽ നിർണായകമായ ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിയുൾപ്പെടെ നേരിടുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ശർമയുടെ നിയമനം.