+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റ്

ടെഹ്റാൻ: സെയ്ദ് ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മുഖ്യ എതിരാളിയും മുൻ സെൻ
ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റ്
ടെഹ്റാൻ: സെയ്ദ് ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മുഖ്യ എതിരാളിയും മുൻ സെൻട്രൽ ബാങ്ക് മേധാവിയുമായ അബ്ദുൾ നാസർ ഹിമ്മത്തി പരാജയം സമ്മതിച്ചതായി ഭരണകൂട അനുകൂല മാധ്യമം റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തനാണു ഹസൻ റുഹാനിയുടെ പിന്തുടർച്ചക്കാരനായി തെരഞ്ഞെടുക്കപ്പെട്ട റെയ്സി. ജുഡീഷറി മേധാവികൂടിയാണ് ഇദ്ദേഹം.

തീവ്രപക്ഷക്കാരനായ റെയ്സിയുടെ വിജയം ഏറെക്കുറെ എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പു ഫലം ഒൗദ്യോഗികമായി പുറത്തുവരുന്നതിനു മുന്പുതന്നെ റെയ്സിയെ എതിരാളിയായ ഹിമ്മത്തി അഭിനന്ദിച്ചു. വെള്ളിയാഴ്ച നടന്ന 13-ാം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ 90 ശതമാനം വോട്ടുകളും എണ്ണിയെന്നും 1.7 കോടി വോട്ടുകൾ (62 ശതമാനം) റെയ്സിക്കു ലഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരേ പോരാടുമെന്ന വാഗ്ദാനവുമായാണ് റെയ്സി പ്രസിഡന്‍റ് പദത്തിലേക്കു മത്സരിച്ചത്. ഇറാനെതിരായ ഉപരോധം നീക്കണമെന്ന നിബന്ധനയോടെ, 2015ലെ ആണവകരാർ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായി അനൗദ്യോഗിക ചർച്ചകൾ തുടരുമെന്നു റെയ്സി പ്രഖ്യാപിച്ചു.

ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്‍റും മിതവാദിയുമായ ഹസൻ റൂഹാനി പറഞ്ഞു. ഏഴു പേരാണു പ്രസിഡന്‍റ് പദത്തിലേക്കു മത്സരരംഗത്തുണ്ടായിരുന്നത്. മൂന്നു പേർ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്പു പിന്മാറി. തുടർച്ചയായി രണ്ടു തവണ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റുഹാനി ഓഗസ്റ്റിൽ സ്ഥാനമൊഴിയും.
റുഹാനിയുടെ കാലത്തു യാഥാർഥ്യമായ ആണവ കരാർ ഇറാൻ സന്പദ്‌വ്യവസ്ഥയ്ക്ക് ഉൗർജമായിരുന്നു. എന്നാൽ 2018ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കരാറിൽനിന്നു പിന്മാറുകയും ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഇറാനിൽ വിലവർധനയുണ്ടായി, കറൻസിയുടെ മൂല്യം ഇടിഞ്ഞു, തൊഴിലില്ലായ്മ വർധിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുഇടങ്ങളിലെ വനിതകളുടെ സാന്നിധ്യം അടക്കമുള്ള ഒട്ടേറെ സാമൂഹിക വിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകളുള്ള റെയ്സിയെ, മുൻ പ്രസിഡന്‍റും ഇറാനിലെ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനയിയുടെ പിന്തുടർച്ചക്കാരനായാണ് ഇറാനിലെ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഇറാന്‍റെ പുതിയ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ അഭിനന്ദിച്ചു. ഇറാനുമായുള്ള ബന്ധം സുദൃഢമാക്കുമെന്നു റെയ്സിക്ക് അയച്ച അഭിനന്ദന സന്ദേശത്തിൽ പുടിൻ അറിയിച്ചു. ഇറാന്‍റെ ജനവിധിയെ മാനിക്കുന്നു. ഉഭയകക്ഷി ചർച്ചകളിലൂടെ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും പുടിൻ പറഞ്ഞു.

ഇതിനിടെ, പ്രസിഡന്‍റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ ബാലറ്റ് പെട്ടികളുമായി പോയ ഹെലികോപ്റ്റർ തെക്കുപടിഞ്ഞാറൻ ഇറാനിലെ ദെസ്ഫുൽ സിറ്റിയിൽ തകർന്നുവീണ് ഒരാൾ മരിച്ചു. ബാലറ്റ് ബോക്സുകളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു മരിച്ചത്. 11 പേർക്കു പരിക്കേറ്റതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.