ചെന്നൈ: പ്രായപൂർത്തിയാകാത്ത കുട്ടികളുമായും സ്ത്രീകളുമായും അശ്ലീല ചാറ്റിംഗ് നടത്തിയ കേസില്‍ ഒളിവിൽ പോയ തമിഴ് യുട്യൂബർ അറസ്റ്റിൽ. പബ്ജി മദൻ എന്നു വിളിക്കുന്ന മദൻ മാണിക്യനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിയായ ഇയാളെ ധർമപുരിയിൽനിന്നാണു പിടികൂടിയത്.
ചെന്നൈയിലെത്തിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മദന്റെ ഭാര്യ കൃതികയെ രണ്ടുദിവസംമുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും വീടുകളിൽനിന്നു ആഡംബര കാറുകളും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടുകട നടത്തിയിരുന്ന മദനും ഭാര്യയും ബിസിനസ് പൊളിഞ്ഞതോടെ വീഡിയോ ഗെയിം കളിക്കാൻ പഠിപ്പിക്കുന്ന യുട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു.
വീഡിയോ ഗെയിമായ പബ്ജിക്കു സർക്കാർ നിരോധനം ഏർപ്പെടുത്തിയത്തിനു പിന്നാലെ മറ്റു മാർഗങ്ങളിലൂടെ പബ്ജി കളിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടെ നിരവധി വീഡിയോ ഗെയിമുകൾ ഇയാൾ അപ്ലോഡ് ചെയ്തിരുന്നു. ചാറ്റിംഗിനെത്തുന്നവരോടു ലൈവായി അശ്ലീലസംഭാഷണം നടത്തിയവരിൽ കൃതികയുമുണ്ടായിരുന്നു. ഗെയിം ചാനലിന്റെ അഡ്മിനിസ്ട്രേറ്റർ കൃതികയായിരുന്നു. നൂറുകണക്കിനു പരാതികളാണ് മദനെതിരേയുള്ളത്.
ചെന്നൈയിലെത്തിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മദന്റെ ഭാര്യ കൃതികയെ രണ്ടുദിവസംമുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും വീടുകളിൽനിന്നു ആഡംബര കാറുകളും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടുകട നടത്തിയിരുന്ന മദനും ഭാര്യയും ബിസിനസ് പൊളിഞ്ഞതോടെ വീഡിയോ ഗെയിം കളിക്കാൻ പഠിപ്പിക്കുന്ന യുട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു.
വീഡിയോ ഗെയിമായ പബ്ജിക്കു സർക്കാർ നിരോധനം ഏർപ്പെടുത്തിയത്തിനു പിന്നാലെ മറ്റു മാർഗങ്ങളിലൂടെ പബ്ജി കളിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടെ നിരവധി വീഡിയോ ഗെയിമുകൾ ഇയാൾ അപ്ലോഡ് ചെയ്തിരുന്നു. ചാറ്റിംഗിനെത്തുന്നവരോടു ലൈവായി അശ്ലീലസംഭാഷണം നടത്തിയവരിൽ കൃതികയുമുണ്ടായിരുന്നു. ഗെയിം ചാനലിന്റെ അഡ്മിനിസ്ട്രേറ്റർ കൃതികയായിരുന്നു. നൂറുകണക്കിനു പരാതികളാണ് മദനെതിരേയുള്ളത്.