ന്യൂഡൽഹി: മെഡിക്കൽ പിജി അവസാനവർഷ പരീക്ഷ റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷ നടത്താനോ മാറ്റിവയ്ക്കാനോ എല്ലാ സർവകലാശാലകളോടും പൊതുവായി ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നു ജസ്റ്റീസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ സർവകലാശാലകൾക്ക് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെന്നും ഭൂരിപക്ഷം എംബിബിഎസ് ഡോക്ടർമാരും പ്രതിരോധ പ്രവർത്തനങ്ങളിലാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, രാജ്യത്തെ കോവിഡ് സ്ഥിതി ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പരീക്ഷയ്ക്കു തയാറെടുപ്പുകൾ നടത്താനുള്ള സമയം കിട്ടിയില്ലെന്ന വാദവും തള്ളിക്കളഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെന്നും ഭൂരിപക്ഷം എംബിബിഎസ് ഡോക്ടർമാരും പ്രതിരോധ പ്രവർത്തനങ്ങളിലാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, രാജ്യത്തെ കോവിഡ് സ്ഥിതി ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പരീക്ഷയ്ക്കു തയാറെടുപ്പുകൾ നടത്താനുള്ള സമയം കിട്ടിയില്ലെന്ന വാദവും തള്ളിക്കളഞ്ഞു.