കോൽക്കത്ത: ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കാൻ മുഖ്യമന്ത്രി മമത ബാനർജി കോൽക്കത്ത ഹൈക്കോടതിയിൽ ഹർജി നല്കി. അർധരാത്രിവരെ നീണ്ട പോളിംഗിൽ കൃത്രിമം നടത്തിയാണ് സുവേന്ദു ജയിച്ചതെന്ന് ഹർജിയിൽ പറയുന്നു.വോട്ടെണ്ണലിന്റെ ഘട്ടത്തിൽ 11 തവണ സുവേന്ദുവിനെ മമത കടത്തിവെട്ടിയിരുന്നു. ഇതിനിടെ, ഗവർണർ വിളിച്ച് അഭിനന്ദിച്ചുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, അവസാന നാലുമണിക്കൂറിൽ വോട്ട് നില മാറിമറിഞ്ഞു.1700 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്.