കോൽക്കത്ത: ബിജെപിയിൽനിന്ന് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുകുൾ റോയിക്ക് ഇനി കേന്ദ്രത്തിന്റെ സെഡ് കാറ്റഗറി സുരക്ഷയില്ല.
സുരക്ഷ തിരിച്ചുവാങ്ങിയിട്ടില്ലെന്നും മുകുൾ റോയി കത്തു നല്‍കിയതിനാലാണു നടപടിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണക്കുറിപ്പിറക്കി. ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽനിന്ന് ബിജെപി സ്ഥാനാർഥിയായി ജയിച്ച 67 കാരനായ മുകുൾ റോയി കഴിഞ്ഞയാഴ്ചയാണ് മകൻ സുഭ്രാംശുവിനൊപ്പം തൃണമൂലിൽ തിരിച്ചെത്തിയത്. 2017ൽ ബിജെപിയിൽ ചേർന്ന് പാർട്ടിയുടെ ദേശീയഉപാധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. സെഡ് സുരക്ഷയിൽ 24 സിആർപിഎഫ് ജവാന്മാരായിരുന്നു എല്ലായ്പ്പോഴും മുകുൾ റോയിക്കൊപ്പമുണ്ടായിരുന്നത്.
സുരക്ഷ തിരിച്ചുവാങ്ങിയിട്ടില്ലെന്നും മുകുൾ റോയി കത്തു നല്‍കിയതിനാലാണു നടപടിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണക്കുറിപ്പിറക്കി. ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽനിന്ന് ബിജെപി സ്ഥാനാർഥിയായി ജയിച്ച 67 കാരനായ മുകുൾ റോയി കഴിഞ്ഞയാഴ്ചയാണ് മകൻ സുഭ്രാംശുവിനൊപ്പം തൃണമൂലിൽ തിരിച്ചെത്തിയത്. 2017ൽ ബിജെപിയിൽ ചേർന്ന് പാർട്ടിയുടെ ദേശീയഉപാധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. സെഡ് സുരക്ഷയിൽ 24 സിആർപിഎഫ് ജവാന്മാരായിരുന്നു എല്ലായ്പ്പോഴും മുകുൾ റോയിക്കൊപ്പമുണ്ടായിരുന്നത്.