ബെയ്ജിംഗ്: മധ്യചൈനയിലെ ഹുബെ പ്രവിശ്യയിൽ ഗ്യാസ്ലൈൻ സ്ഫോടനത്തിൽ മരിച്ച വരുടെ എണ്ണം 25 ആയി. സങ്വാന് ജില്ലയിലെ ഷിയാനിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൽ ഞായറാഴ്ചയായിരുന്നു അപകടം.
12 പേർ മരിച്ചുവെന്നും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുകയുമാണ് എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഹുബെ പ്രാദേശിക ഭരണകൂടം അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ വാണിജ്യ, ഗാർഹിക ഉപയോഗങ്ങൾക്കുള്ള ഗ്യാസ്പൈപ്പ് ലൈനുകളുടെയും സുരക്ഷ പരിശോധിക്കാൻ ചൈനീസ് സർക്കാർ നിർദേശം നൽകി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ അപകടങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്താണ് നിർദേശം. 2015 ൽ തൈൻജിൻ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 173 പേരാണ് കൊല്ലപ്പെട്ടത്.
12 പേർ മരിച്ചുവെന്നും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുകയുമാണ് എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഹുബെ പ്രാദേശിക ഭരണകൂടം അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ വാണിജ്യ, ഗാർഹിക ഉപയോഗങ്ങൾക്കുള്ള ഗ്യാസ്പൈപ്പ് ലൈനുകളുടെയും സുരക്ഷ പരിശോധിക്കാൻ ചൈനീസ് സർക്കാർ നിർദേശം നൽകി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ അപകടങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്താണ് നിർദേശം. 2015 ൽ തൈൻജിൻ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 173 പേരാണ് കൊല്ലപ്പെട്ടത്.