കാബൂൾ: കിഴക്കൻ അഫ്ഗാ നിസ്ഥാനിൽ പോളിയോ സംഘത്തിനു നേരേയുണ്ടായ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.
ജലാലാബാദ് നഗരം, ഖോയാനി എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നാലു പോളിയോ സംഘാംഗങ്ങൾക്കു പരിക്കേറ്റുവെന്ന് രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് പോളിയോ നിർമാർജന യജ്ഞത്തിനു നേതൃത്വം നല്കുന്ന ഡോ. ജാൻ മുഹമ്മദ് പറഞ്ഞു.അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിനു നേരേ ആക്രമണം പതിവാണ്. മാർച്ചിൽ വാക്സിനേഷൻ സംഘത്തിലെ മൂന്നു സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു.
ലോകത്തു പോളിയോ രോഗം നിർമാർജനം ചെയ്യാത്ത രണ്ടു രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും. ആഫ്രിക്കൻ രാജ്യമായ നൈജീരിയ കഴിഞ്ഞ വർഷം പോളിയോവിമുക്തമായിരുന്നു.
ജലാലാബാദ് നഗരം, ഖോയാനി എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നാലു പോളിയോ സംഘാംഗങ്ങൾക്കു പരിക്കേറ്റുവെന്ന് രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് പോളിയോ നിർമാർജന യജ്ഞത്തിനു നേതൃത്വം നല്കുന്ന ഡോ. ജാൻ മുഹമ്മദ് പറഞ്ഞു.അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിനു നേരേ ആക്രമണം പതിവാണ്. മാർച്ചിൽ വാക്സിനേഷൻ സംഘത്തിലെ മൂന്നു സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു.
ലോകത്തു പോളിയോ രോഗം നിർമാർജനം ചെയ്യാത്ത രണ്ടു രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും. ആഫ്രിക്കൻ രാജ്യമായ നൈജീരിയ കഴിഞ്ഞ വർഷം പോളിയോവിമുക്തമായിരുന്നു.