ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്നു വിദേശനിക്ഷേപ ഫണ്ടുകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) മരവിപ്പിച്ചതായി റിപ്പോർട്ട്. വിദേശനിക്ഷേപകർ കള്ളപ്പണം തടയൽ നിയമപ്രകാരം ആവശ്യമായ രേഖകൾ നൽകാത്തതാണു കാരണം.
എൻഎസ്ഡിഎൽ ഫണ്ട് മരവിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് ആൻഡ് സ്പെഷൽ ഇക്കണോമിക്സ് സോൺ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്, അദാനി പവർ ആൻഡ് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് എന്നീ അദാനി ഗ്രൂപ്പ് കന്പനിയുടെ ഓഹരി മൂല്യം ഇന്നലെ ഇടിഞ്ഞു.
ഇതിനിടെ, കന്പനിയിൽ നിക്ഷേപമുള്ള വിദേശ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ മരവിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്നു കന്പനി പറഞ്ഞു.
രജിസ്ട്രാറും ട്രാൻസ്ഫർ ഏജന്റും നൽകുന്ന മറുപടി പ്രകാരം കന്പനിയിൽ നിക്ഷേപമുള്ള ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ല. ഫണ്ട് മരവിപ്പിച്ചെന്ന വാർത്തയിലൂടെ കന്പനിക്കു കനത്ത നഷ്ടമുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.
ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ മരവിപ്പിച്ചതായാണ് എൻഎസ്ഡിഎൽ വെബ്സൈറ്റിൽ കാണുന്നത്. ഈ മൂന്നു ഫണ്ടുകൾക്കും അദാനി ഗ്രൂപ്പിന്റെ അഞ്ച് കന്പനികളിൽ 2.1 മുതൽ 8.91 ശതമാനം വരെ ഓഹരിയുണ്ട്. ഇതിന്റെ മൂല്യം 778 കോടി ഡോളർ (ഇന്നലെ ഓഹരി ഇടിയുന്നതിനു മുന്പ് ) വരും.
എൻഎസ്ഡിഎൽ ഫണ്ട് മരവിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് ആൻഡ് സ്പെഷൽ ഇക്കണോമിക്സ് സോൺ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്, അദാനി പവർ ആൻഡ് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് എന്നീ അദാനി ഗ്രൂപ്പ് കന്പനിയുടെ ഓഹരി മൂല്യം ഇന്നലെ ഇടിഞ്ഞു.
ഇതിനിടെ, കന്പനിയിൽ നിക്ഷേപമുള്ള വിദേശ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ മരവിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്നു കന്പനി പറഞ്ഞു.
രജിസ്ട്രാറും ട്രാൻസ്ഫർ ഏജന്റും നൽകുന്ന മറുപടി പ്രകാരം കന്പനിയിൽ നിക്ഷേപമുള്ള ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ല. ഫണ്ട് മരവിപ്പിച്ചെന്ന വാർത്തയിലൂടെ കന്പനിക്കു കനത്ത നഷ്ടമുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.
ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ മരവിപ്പിച്ചതായാണ് എൻഎസ്ഡിഎൽ വെബ്സൈറ്റിൽ കാണുന്നത്. ഈ മൂന്നു ഫണ്ടുകൾക്കും അദാനി ഗ്രൂപ്പിന്റെ അഞ്ച് കന്പനികളിൽ 2.1 മുതൽ 8.91 ശതമാനം വരെ ഓഹരിയുണ്ട്. ഇതിന്റെ മൂല്യം 778 കോടി ഡോളർ (ഇന്നലെ ഓഹരി ഇടിയുന്നതിനു മുന്പ് ) വരും.