ന്യൂഡൽഹി: ലോക്ജന ശക്തിയിൽ പൊട്ടിത്തെറി. ആറിൽ അഞ്ച് ലോക്സഭാ എംപിമാർ ചിരാഗ് പസ്വാനെ നീക്കി പശുപതികുമാർ പരസിനെ നേതാവായി തെരഞ്ഞെടുത്തു. ചിരാഗിന്റെ പിതാവ് അന്തരിച്ച രാം വിലാസ് പസ്വാന്റെ ഇളയ സഹോദരനാണ് പശുപതികുമാർ പരസ്. ഇദ്ദേഹത്തിനൊപ്പം പ്രിൻസ് രാജ്, ചന്ദൻ സിംഗ്, വീണാ ദേവി, മെഹ്ബൂബ് അലി കൈസർ എന്നിവർ നിലകൊണ്ടു. കൈസറിനെ ഉപനേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. ചിരാഗിനെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നു നീക്കി പാർട്ടി പൂർണമായും പിടിച്ചെടുക്കാനും പരസിന്റെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു. തന്റെ ഗ്രൂപ്പ് എൻഡിഎയിൽ തുടരുമെന്നും ചിരാഗിനു പാർട്ടിയിൽ തുടരാമെന്നു പശുപതികുമാർ പറഞ്ഞു.
ഇദ്ദേഹത്തെ എൽജെപി നേതാവായി തെരഞ്ഞെടുത്തതായി അഞ്ച് എംപിമാർ ലോക്സഭാ സ്പീക്കറെ അറിയിച്ചു. ഞായറാഴ്ച രാത്രി എംപിമാർ സ്പീക്കർ ഓം ബിർളയെ സന്ദർശിച്ചിരുന്നു. എംപിമാരുടെ ആവശ്യം പരിഗണനയിലാണെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
വിമതനീക്കത്തിനു പിന്നാലെ ഇന്നലെ ചിരാഗ് പാസ്വാൻ ഡൽഹിയിലുള്ള പശുപതികുമാർ പരസിന്റെ വീട്ടിലെത്തി. 20 മിനിറ്റ് കാത്തിരുന്നശേഷമാണ് ചിരാഗിന് പരസിനെ കാണാനായത്. ചിരാഗ് ഒരു മണിക്കൂറോളം ഇളയച്ഛന്റെ വീട്ടിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരെ കാണാതെ അദ്ദേഹം മടങ്ങി.
ഇദ്ദേഹത്തെ എൽജെപി നേതാവായി തെരഞ്ഞെടുത്തതായി അഞ്ച് എംപിമാർ ലോക്സഭാ സ്പീക്കറെ അറിയിച്ചു. ഞായറാഴ്ച രാത്രി എംപിമാർ സ്പീക്കർ ഓം ബിർളയെ സന്ദർശിച്ചിരുന്നു. എംപിമാരുടെ ആവശ്യം പരിഗണനയിലാണെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
വിമതനീക്കത്തിനു പിന്നാലെ ഇന്നലെ ചിരാഗ് പാസ്വാൻ ഡൽഹിയിലുള്ള പശുപതികുമാർ പരസിന്റെ വീട്ടിലെത്തി. 20 മിനിറ്റ് കാത്തിരുന്നശേഷമാണ് ചിരാഗിന് പരസിനെ കാണാനായത്. ചിരാഗ് ഒരു മണിക്കൂറോളം ഇളയച്ഛന്റെ വീട്ടിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരെ കാണാതെ അദ്ദേഹം മടങ്ങി.