ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 24 മണിക്കൂറിനിടെ 3303 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഇതുവരെ 2,94,39,989 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,80,43,446 പേർ രോഗമുക്തരായി. ഇന്നലെ 1,32,062 പേർ രോഗമുക്തരായി. 10,26,159 പേർ ചികിത്സയിലുണ്ട്. ആകെ മരണം 3,70,384 ആയി ഉയർന്നു. ഇന്നലെ വരെ 25,31,95,048 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ഡൗണ് നിയന്ത്രണങ്ങളിൽ ഡൽഹി സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കടകൾ, മാളുകൾ, റെസ്റ്ററന്റുകൾ എന്നിവ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഒരാഴ്ചത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനായിരുന്നു കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നത്. മാളുകളിലെയും മാർക്കറ്റിലെയും കടകൾ ഇനിയും എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി എട്ടുവരെ തുറന്നു പ്രവർത്തിക്കാം.
പ്രാദേശിക ആഴ്ചച്ചന്തകൾ ഒരു സ്ഥലത്ത് ഒരെണ്ണമേ പ്രവർത്തിക്കാവൂ. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾക്കു പ്രവർത്തനം തുടങ്ങാം. റെസ്റ്ററന്റുകളിൽ 50 ശതമാനം സീറ്റിംഗ് മാത്രമേ പാടുള്ളൂ.
ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ അനുമതിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ, ജിം, സ്വിമ്മിംഗ് പൂൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതി നൽകിയിട്ടില്ല.
പൊതുസമ്മേളനങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ, ബസുകൾ എന്നിവയിൽ 50 ശതമാനം സീറ്റിംഗ് മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി കേജരിവാൾ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,94,39,989 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,80,43,446 പേർ രോഗമുക്തരായി. ഇന്നലെ 1,32,062 പേർ രോഗമുക്തരായി. 10,26,159 പേർ ചികിത്സയിലുണ്ട്. ആകെ മരണം 3,70,384 ആയി ഉയർന്നു. ഇന്നലെ വരെ 25,31,95,048 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ഡൗണ് നിയന്ത്രണങ്ങളിൽ ഡൽഹി സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കടകൾ, മാളുകൾ, റെസ്റ്ററന്റുകൾ എന്നിവ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഒരാഴ്ചത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനായിരുന്നു കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നത്. മാളുകളിലെയും മാർക്കറ്റിലെയും കടകൾ ഇനിയും എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി എട്ടുവരെ തുറന്നു പ്രവർത്തിക്കാം.
പ്രാദേശിക ആഴ്ചച്ചന്തകൾ ഒരു സ്ഥലത്ത് ഒരെണ്ണമേ പ്രവർത്തിക്കാവൂ. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾക്കു പ്രവർത്തനം തുടങ്ങാം. റെസ്റ്ററന്റുകളിൽ 50 ശതമാനം സീറ്റിംഗ് മാത്രമേ പാടുള്ളൂ.
ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ അനുമതിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ, ജിം, സ്വിമ്മിംഗ് പൂൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതി നൽകിയിട്ടില്ല.
പൊതുസമ്മേളനങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ, ബസുകൾ എന്നിവയിൽ 50 ശതമാനം സീറ്റിംഗ് മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി കേജരിവാൾ അറിയിച്ചു.