ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരേ ലോകം ഒന്നിച്ചു പോരാടണമെന്നും ഒരേ ഭൂമി, ഒരേ ആരോഗ്യം എന്നതു മുദ്രാവാക്യമാക്കി അംഗീകരിക്കണമെന്നും ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരികളെ പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും ഐക്യദാർഢ്യവും ആവശ്യമാണെന്നും മോദി പറഞ്ഞു. ജി 7 ഉച്ചകോടിയിലെ വെർച്വൽ ഔട്ട്റീച്ച് സെഷനിൽ വീഡിയോ കോണ്ഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് രണ്ടാം തരംഗത്തിൽ ജി 7 രാജ്യങ്ങളും മറ്റ് അതിഥി രാഷ്ട്രങ്ങളും ഇന്ത്യക്കു നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ചു പോരാടി. ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ കോവിഡ് ബാധിച്ച് ഇന്ത്യയിൽ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ അടക്കമുള്ള രാജ്യങ്ങളിൽ നിന്നു ഓക്സിജൻ സിലിണ്ടറുകൾ, റെഗുലേറ്ററുകൾ തുടങ്ങിയവ നൽകി സഹായിച്ചു.
കോവിഡ് വാക്സിനുകളുടെ പേറ്റന്റ് നിബന്ധനകൾ ഒഴിവാക്കാൻ ജി7 രാജ്യങ്ങൾ ഇടപെടണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടതിനെ ജി 7 രാജ്യങ്ങൾ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനു വാക്സിൻ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല തുറന്നിടണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തോട് ജി 7 രാഷ്ട്ര നേതാക്കൾ അനുകൂലമായാണ് പ്രതികരിച്ചതെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ ജി 7 രാജ്യങ്ങളും മറ്റ് അതിഥി രാഷ്ട്രങ്ങളും ഇന്ത്യക്കു നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ചു പോരാടി. ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ കോവിഡ് ബാധിച്ച് ഇന്ത്യയിൽ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ അടക്കമുള്ള രാജ്യങ്ങളിൽ നിന്നു ഓക്സിജൻ സിലിണ്ടറുകൾ, റെഗുലേറ്ററുകൾ തുടങ്ങിയവ നൽകി സഹായിച്ചു.
കോവിഡ് വാക്സിനുകളുടെ പേറ്റന്റ് നിബന്ധനകൾ ഒഴിവാക്കാൻ ജി7 രാജ്യങ്ങൾ ഇടപെടണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടതിനെ ജി 7 രാജ്യങ്ങൾ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനു വാക്സിൻ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല തുറന്നിടണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തോട് ജി 7 രാഷ്ട്ര നേതാക്കൾ അനുകൂലമായാണ് പ്രതികരിച്ചതെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.