ന്യൂഡൽഹി: ഇന്ത്യയിൽ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണു ജാമ്യം നിഷേധിച്ചത്. ചോക്സിക്കു ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യം വിടുന്നതു തടയുന്ന ഒരു വ്യവസ്ഥയും നടപ്പാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അനധികൃതമായി രാജ്യത്തു പ്രവേശിപ്പിച്ചതിനാണ് ചോക്സിക്കെതിരേ കേസെടുത്തത്. മജിസ്ട്രറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നു ചോക്സി ഹൈക്കോടതിയെ സമീപിച്ചു. ആന്റിഗ്വയിൽനിന്നു മേയ് 23നു കാണാതായ ചോക്സിയെ ഡൊമിനിക്കയിൽ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തിയ ചോക്സി 2018 മുതൽ ആന്റിഗ്വയിലാണു താമസിക്കുന്നത്.
അനധികൃതമായി രാജ്യത്തു പ്രവേശിപ്പിച്ചതിനാണ് ചോക്സിക്കെതിരേ കേസെടുത്തത്. മജിസ്ട്രറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നു ചോക്സി ഹൈക്കോടതിയെ സമീപിച്ചു. ആന്റിഗ്വയിൽനിന്നു മേയ് 23നു കാണാതായ ചോക്സിയെ ഡൊമിനിക്കയിൽ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തിയ ചോക്സി 2018 മുതൽ ആന്റിഗ്വയിലാണു താമസിക്കുന്നത്.