കാർബിസ് ബേ (ഇംഗ്ലണ്ട്): വികസിത ലോകത്ത് ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്ക് ജനാധിപത്യ സഖ്യങ്ങൾ പിന്തുണ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജി 7 ഉച്ചകോടിയിൽ പറഞ്ഞു. ചൈനയിൽ ഉയ്ഗർ മുസ്ലിംകൾക്കും മതന്യൂനപക്ഷങ്ങൾക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ ജി 7 രാജ്യങ്ങളിലെ നേതാക്കൾ പ്രതികരിക്കണമെന്നും ബൈഡൻ വ്യക്തമാക്കി.
ചൈനയിലെ നിർബന്ധിത ജോലിക്കും ന്യൂനപക്ഷങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കും എതിരേ ഉച്ചകോടി സംയുക്ത പ്രസ്താവന ഇറക്കമെന്ന ബൈഡന്റെ ആഹ്വാനത്തോട് മറ്റു രാജ്യങ്ങൾ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ചൈനയെ പിണക്കാൻ യൂറോപ്യൻ സഖ്യ രാജ്യങ്ങൾക്കു താത്പര്യമില്ല എന്നതാണു കാരണം. ഞായറാഴ്ച അവസാനിക്കുന്ന ഉച്ചകോടിയിൽ ചൈനീസ് വിരുദ്ധ സംയുക്തപ്രസ്താവനയുണ്ടാകാൻ സാധ്യതയുണ്ടെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തെക്ക്പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കാർബിസ് ബേയിൽ കടൽതീരത്താണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ ബാങ്കിലേക്ക് 100 കോടി ഡോഡ് വാക്സിൻ ശേഖരിക്കാൻ വെള്ളിയാഴ്ച ജി7 രാജ്യങ്ങൾ ധാരണയായിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കു ബദലായി പദ്ധതി ആവിഷ്കരിക്കാൻ തീരുമാനമായി. ലോകനന്മയ്ക്കായി നിർമിച്ചു നൽകുക എന്നാണു പുതിയ പദ്ധതിക്കു പേരിട്ടിരിക്കുന്നത്. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച മുദ്രാവാക്യം ഇതിനു സമാനമായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ചൈനീസ് സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ബെൽറ്റ് ആൻഡ് റോഡ് പദ്ധതി നടപ്പിലാക്കുന്നത്.
ചൈനയെ ആശ്രയിച്ചുള്ള വിപണിയിൽനിന്നു പുറത്തുകടക്കാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചർച്ചയിൽ പറഞ്ഞു. ചൈനയോട് മൃദു സമീപനം സ്വീകരിച്ചിരുന്ന യൂറോപ്യൻ യൂണിയനും നയത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ചൈനയിലെ സിൻജിയാൻ പ്രവിശ്യയിലെ മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരിൽ ചില ചൈനീസ് ഉദ്യോഗസ്ഥർക്കു യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗങ്ങളും ഉച്ചകോടിയിൽ ചർച്ചയായി. അടുത്ത ഒരു മഹാമാരി വരുന്നതു തടയുന്നതിനുള്ള ആരോഗ്യ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിസന്ധിയെ 100 ദിവസം കൊണ്ട് മറികടക്കുന്ന പദ്ധതികൾ ജി 7 ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണു മറ്റ് അംഗരാജ്യങ്ങൾ.
ചൈനയിലെ നിർബന്ധിത ജോലിക്കും ന്യൂനപക്ഷങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കും എതിരേ ഉച്ചകോടി സംയുക്ത പ്രസ്താവന ഇറക്കമെന്ന ബൈഡന്റെ ആഹ്വാനത്തോട് മറ്റു രാജ്യങ്ങൾ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ചൈനയെ പിണക്കാൻ യൂറോപ്യൻ സഖ്യ രാജ്യങ്ങൾക്കു താത്പര്യമില്ല എന്നതാണു കാരണം. ഞായറാഴ്ച അവസാനിക്കുന്ന ഉച്ചകോടിയിൽ ചൈനീസ് വിരുദ്ധ സംയുക്തപ്രസ്താവനയുണ്ടാകാൻ സാധ്യതയുണ്ടെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തെക്ക്പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കാർബിസ് ബേയിൽ കടൽതീരത്താണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ ബാങ്കിലേക്ക് 100 കോടി ഡോഡ് വാക്സിൻ ശേഖരിക്കാൻ വെള്ളിയാഴ്ച ജി7 രാജ്യങ്ങൾ ധാരണയായിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കു ബദലായി പദ്ധതി ആവിഷ്കരിക്കാൻ തീരുമാനമായി. ലോകനന്മയ്ക്കായി നിർമിച്ചു നൽകുക എന്നാണു പുതിയ പദ്ധതിക്കു പേരിട്ടിരിക്കുന്നത്. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച മുദ്രാവാക്യം ഇതിനു സമാനമായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ചൈനീസ് സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ബെൽറ്റ് ആൻഡ് റോഡ് പദ്ധതി നടപ്പിലാക്കുന്നത്.
ചൈനയെ ആശ്രയിച്ചുള്ള വിപണിയിൽനിന്നു പുറത്തുകടക്കാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചർച്ചയിൽ പറഞ്ഞു. ചൈനയോട് മൃദു സമീപനം സ്വീകരിച്ചിരുന്ന യൂറോപ്യൻ യൂണിയനും നയത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ചൈനയിലെ സിൻജിയാൻ പ്രവിശ്യയിലെ മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരിൽ ചില ചൈനീസ് ഉദ്യോഗസ്ഥർക്കു യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗങ്ങളും ഉച്ചകോടിയിൽ ചർച്ചയായി. അടുത്ത ഒരു മഹാമാരി വരുന്നതു തടയുന്നതിനുള്ള ആരോഗ്യ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിസന്ധിയെ 100 ദിവസം കൊണ്ട് മറികടക്കുന്ന പദ്ധതികൾ ജി 7 ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണു മറ്റ് അംഗരാജ്യങ്ങൾ.