കോൽക്കത്ത: ബിജെപി ദേശീയ വൈസ് പ്രസിഡന്റും ബംഗാളിലെ പ്രമുഖ നേതാവുമായ മുകുൾ റോയിയും മകൻ ശുഭ്രാംശുവും ഇന്നലെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന നേതാക്കളും മുകുൾ റോയിയെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ മുകുൾ റോയി പാർട്ടി വിട്ടത് ബിജെപിക്കു കനത്ത തിരിച്ചടിയായി. തൃണമൂലിൽ ചേരുന്നതിനു മുന്നോടിയായി മുകുൾ റോയി ഇന്നലെ തൃണമൂൽ ഭവനിൽ മമത ബാനർജിയുമായി ചർച്ച നടത്തിയിരുന്നു.
ബിജെപിയിൽ മുകുൾ റോയി ഭീഷണിക്കും പീഡനത്തിനും ഇരയായതായും അത് റോയിയുടെ ആരോഗ്യത്തെ ബാധിച്ചതായും വാർത്താസമ്മേളനത്തിൽ മമത ബാനർജി ആരോപിച്ചു. ഒരാളെയും സമാധാനത്തോടെ കഴിയാൻ ബിജെപി അനുവദിക്കില്ലെന്നു മുകുൾ റോയി തിരിച്ചെത്തിയതോടെ തെളിഞ്ഞുവെന്നും മമത പറഞ്ഞു.
ഒരുകാലത്ത് തൃണമൂൽ കോൺഗ്രസിൽ രണ്ടാമനായിരുന്നു മുകുൾ റോയി. 2015 ഫെബ്രുവരിയിൽ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു റോയിയെ നീക്കി. നാരദ കേസിലും ഇദ്ദേഹത്തെ പ്രതിചേർത്തു. 2017 നവംബറിലാണ് ഇദ്ദേഹം തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ റോയി തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിലായിരുന്ന റോയിയുടെ ഭാര്യയെ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി സന്ദർശിച്ചിരുന്നു.
റോയിക്കൊപ്പം ബിജെപിയിൽ ചേർന്നവരെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മമത ബാനർജി പറഞ്ഞു. ഇതോടെ ബംഗാൾ ബിജെപിയിൽ തൃണമൂൽ കോൺഗ്രസിലേക്കുള്ള ഒഴുക്കുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം, തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നവരെ തിരിച്ചെടുക്കില്ലെന്ന് മമത വ്യക്തമാക്കി. തൃണമൂൽ വിട്ട മുൻ എംഎൽഎമാരായ ദീപേന്ദു ബിശ്വാസ്, സോനാലി ഗുഹ എന്നിവർ തങ്ങളെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന നേതാക്കളും മുകുൾ റോയിയെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ മുകുൾ റോയി പാർട്ടി വിട്ടത് ബിജെപിക്കു കനത്ത തിരിച്ചടിയായി. തൃണമൂലിൽ ചേരുന്നതിനു മുന്നോടിയായി മുകുൾ റോയി ഇന്നലെ തൃണമൂൽ ഭവനിൽ മമത ബാനർജിയുമായി ചർച്ച നടത്തിയിരുന്നു.
ബിജെപിയിൽ മുകുൾ റോയി ഭീഷണിക്കും പീഡനത്തിനും ഇരയായതായും അത് റോയിയുടെ ആരോഗ്യത്തെ ബാധിച്ചതായും വാർത്താസമ്മേളനത്തിൽ മമത ബാനർജി ആരോപിച്ചു. ഒരാളെയും സമാധാനത്തോടെ കഴിയാൻ ബിജെപി അനുവദിക്കില്ലെന്നു മുകുൾ റോയി തിരിച്ചെത്തിയതോടെ തെളിഞ്ഞുവെന്നും മമത പറഞ്ഞു.
ഒരുകാലത്ത് തൃണമൂൽ കോൺഗ്രസിൽ രണ്ടാമനായിരുന്നു മുകുൾ റോയി. 2015 ഫെബ്രുവരിയിൽ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു റോയിയെ നീക്കി. നാരദ കേസിലും ഇദ്ദേഹത്തെ പ്രതിചേർത്തു. 2017 നവംബറിലാണ് ഇദ്ദേഹം തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ റോയി തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിലായിരുന്ന റോയിയുടെ ഭാര്യയെ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി സന്ദർശിച്ചിരുന്നു.
റോയിക്കൊപ്പം ബിജെപിയിൽ ചേർന്നവരെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മമത ബാനർജി പറഞ്ഞു. ഇതോടെ ബംഗാൾ ബിജെപിയിൽ തൃണമൂൽ കോൺഗ്രസിലേക്കുള്ള ഒഴുക്കുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം, തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നവരെ തിരിച്ചെടുക്കില്ലെന്ന് മമത വ്യക്തമാക്കി. തൃണമൂൽ വിട്ട മുൻ എംഎൽഎമാരായ ദീപേന്ദു ബിശ്വാസ്, സോനാലി ഗുഹ എന്നിവർ തങ്ങളെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നു.