ന്യൂഡൽഹി: കേരളമടക്കം ആറു സംസ്ഥാനങ്ങളുടെ വായ്പാപരിധി കേന്ദ്ര സർക്കാർ ഉയർത്തി. കേന്ദ്രസർക്കാർ നിർദേശിച്ച ഭരണപരിഷ്കരണങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ വായ്പാപരിധിയാണ് ഉയർത്തിയത്. ഇതോടെ സംസ്ഥാന ജിഡിപിയുടെ അഞ്ച് ശതമാനം വരെ ഈ സംസ്ഥാനങ്ങൾക്കു കടമെടുക്കാനാകും.
കേരളത്തെ കൂടാതെ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് വായ്പാ പരിധി ഉയർത്താൻ അനുമതി ലഭിച്ചത്. "ഒരു രാജ്യം- ഒരു റേഷൻ കാർഡ്'പദ്ധതി, വൈദ്യുതി സബ്സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നൽകുക, വ്യവസായ സൗഹൃദമാക്കുന്നതിനുള്ള നിർദേശങ്ങൾ തുടങ്ങിയ ഭരണപരിഷ്കരണങ്ങൾ നടപ്പാക്കണമെന്നാണ് വായ്പാ പരിധി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായാണു കേന്ദ്രസർക്കാർ ഈ നിർദേശങ്ങൾ നൽകിയത്.
കേരളത്തെ കൂടാതെ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് വായ്പാ പരിധി ഉയർത്താൻ അനുമതി ലഭിച്ചത്. "ഒരു രാജ്യം- ഒരു റേഷൻ കാർഡ്'പദ്ധതി, വൈദ്യുതി സബ്സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നൽകുക, വ്യവസായ സൗഹൃദമാക്കുന്നതിനുള്ള നിർദേശങ്ങൾ തുടങ്ങിയ ഭരണപരിഷ്കരണങ്ങൾ നടപ്പാക്കണമെന്നാണ് വായ്പാ പരിധി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായാണു കേന്ദ്രസർക്കാർ ഈ നിർദേശങ്ങൾ നൽകിയത്.