ന്യൂഡൽഹി: ലോക്ഡൗണിന്റെ യും കോവിഡ് നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
സാന്പത്തിക ഇളവുകൾ ലഭ്യമാക്കുന്നതിനു സർക്കാരിനു നിർദേശം നൽകാനാവില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്ഥിതിഗതികൾ വിലയിരുത്തി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ഒരു കോടി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും സാധാരണക്കാരായ മിക്ക ആളുകളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും ഹർജി നൽകിയ വിശാൽ തിവാരി വാദിച്ചു. എന്നാൽ, റിസർവ് ബാങ്ക് മേയ് അഞ്ചിനു ചില സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയെങ്കിലും ഇവയൊന്നും സാധാരണ ജനങ്ങൾക്ക് സഹായമാകുന്നതല്ലെന്ന് അഭിഭാഷകൻ മറുപടി നൽകി. ധനകാര്യം സംബന്ധിച്ച നയപരമായ വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ഹർജി തള്ളുകയാണെന്നു അറിയിക്കുകയായിരുന്നു.
സാന്പത്തിക ഇളവുകൾ ലഭ്യമാക്കുന്നതിനു സർക്കാരിനു നിർദേശം നൽകാനാവില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്ഥിതിഗതികൾ വിലയിരുത്തി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ഒരു കോടി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും സാധാരണക്കാരായ മിക്ക ആളുകളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും ഹർജി നൽകിയ വിശാൽ തിവാരി വാദിച്ചു. എന്നാൽ, റിസർവ് ബാങ്ക് മേയ് അഞ്ചിനു ചില സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയെങ്കിലും ഇവയൊന്നും സാധാരണ ജനങ്ങൾക്ക് സഹായമാകുന്നതല്ലെന്ന് അഭിഭാഷകൻ മറുപടി നൽകി. ധനകാര്യം സംബന്ധിച്ച നയപരമായ വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ഹർജി തള്ളുകയാണെന്നു അറിയിക്കുകയായിരുന്നു.