ന്യൂഡൽഹി: എയിംസ് പിജി പ്രവേശന പരീക്ഷയായ ഐഎൻഐ-സിഇടി പരീക്ഷ മാറ്റിവയ്ക്കണമെന്നു സുപ്രീം കോടതി. ജൂണ്‍ 16നു പരീക്ഷ നടത്താൻ നിശ്ചയിച്ച എയിംസ് തീരുമാനം ഏകപക്ഷീയമാണെന്നും കോടതി കുറ്റപ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞത് ഒരു മാസമെങ്കിലും മാറ്റി തിയതി നിശ്ചയിക്കണമെന്നും ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
പരീക്ഷ നടത്തുന്നതിനു വേണ്ടി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 എംബിബിഎസ് ഡോക്ടർമാരും വിവിധ ഡോക്ടർമാരുടെ സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിലാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് അതീവ ഗുരുതരമായ സ്ഥിതിവിശേഷം നിലവിലിരിക്കേ, തയാറെടുപ്പുകൾക്കു പോലും അവസരം നൽകാതെ പരീക്ഷ നടത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു.
പരീക്ഷ നടത്തുന്നതിനു വേണ്ടി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 എംബിബിഎസ് ഡോക്ടർമാരും വിവിധ ഡോക്ടർമാരുടെ സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിലാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് അതീവ ഗുരുതരമായ സ്ഥിതിവിശേഷം നിലവിലിരിക്കേ, തയാറെടുപ്പുകൾക്കു പോലും അവസരം നൽകാതെ പരീക്ഷ നടത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു.