കാർബിസ് ബേ (ഇംഗ്ലണ്ട്): 100 കോടി ഡോസ് കോവിഡ് വാക്സിൻ ജി-7 രാജ്യങ്ങൾ ലോകത്തിനു നൽകും. ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് വാക്സിൻ നൽകുന്ന വിവരം യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും പ്രഖ്യാപിച്ചത്. അമേരിക്കയും യുകെയുമാണു കൂടുതൽ വാക്സിൻ നൽകുക.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കാൻബിസ് ബേയിലാണ് ജി-7 ഉച്ചകോടി നടക്കുന്നത്. ഇന്നലെ സ്വീകരണത്തിനും ഫോട്ടോ സെഷനും ശേഷം ഉച്ചകോടി ആരംഭിച്ചു. കോവിഡ്-19നുശേഷമുള്ള പുനർനിർമാണം എന്ന വിഷയത്തിൽ ആദ്യ ചർച്ച നടന്നു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 സഖ്യത്തിലെ മറ്റു രാജ്യങ്ങൾ.
ആഗോള സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്ന വിഷയത്തിൽ ലോകനേതാക്കൾ ചർച്ച നടത്തി. കോർപറേറ്റുകൾ പ്രവർത്തിക്കുന്ന രാജ്യത്ത് 15 ശതമാനം കുറഞ്ഞ നികുതി ചുമത്തുന്നതു സംബന്ധിച്ച് രാഷ്ട്ര തലവൻമാർ ചർച്ച നടത്തി. കോർപറേറ്റുകൾക്ക് 15 ശതമാനം നികുതി ചുമത്താൻ ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. നികുതി അടയ്ക്കാതെ കോർപറേറ്റുകൾ പ്രവർത്തിക്കുന്ന അവസ്ഥ ഒഴിവാക്കാനാണു നടപടി.
അന്പതു കോടി ഡോസ് വാക്സിൻ നൽകാൻ തയാറാണെന്നു യുഎസ് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി എട്ടുകോടി ഡോസ് വാക്സിൻ ജൂൺ അവസാനത്തോടെ ലഭ്യമാക്കും. യുകെയുടെ ആദ്യ പങ്കായി 50 ലക്ഷം ഡോസ് വരുന്ന ആഴ്ചകളിൽ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.ഈ വർഷം അവസാനത്തോടെ മൂന്നു കോടി ഡോസ് വാക്സിൻ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കാൻബിസ് ബേയിലാണ് ജി-7 ഉച്ചകോടി നടക്കുന്നത്. ഇന്നലെ സ്വീകരണത്തിനും ഫോട്ടോ സെഷനും ശേഷം ഉച്ചകോടി ആരംഭിച്ചു. കോവിഡ്-19നുശേഷമുള്ള പുനർനിർമാണം എന്ന വിഷയത്തിൽ ആദ്യ ചർച്ച നടന്നു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 സഖ്യത്തിലെ മറ്റു രാജ്യങ്ങൾ.
ആഗോള സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്ന വിഷയത്തിൽ ലോകനേതാക്കൾ ചർച്ച നടത്തി. കോർപറേറ്റുകൾ പ്രവർത്തിക്കുന്ന രാജ്യത്ത് 15 ശതമാനം കുറഞ്ഞ നികുതി ചുമത്തുന്നതു സംബന്ധിച്ച് രാഷ്ട്ര തലവൻമാർ ചർച്ച നടത്തി. കോർപറേറ്റുകൾക്ക് 15 ശതമാനം നികുതി ചുമത്താൻ ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. നികുതി അടയ്ക്കാതെ കോർപറേറ്റുകൾ പ്രവർത്തിക്കുന്ന അവസ്ഥ ഒഴിവാക്കാനാണു നടപടി.
അന്പതു കോടി ഡോസ് വാക്സിൻ നൽകാൻ തയാറാണെന്നു യുഎസ് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി എട്ടുകോടി ഡോസ് വാക്സിൻ ജൂൺ അവസാനത്തോടെ ലഭ്യമാക്കും. യുകെയുടെ ആദ്യ പങ്കായി 50 ലക്ഷം ഡോസ് വരുന്ന ആഴ്ചകളിൽ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.ഈ വർഷം അവസാനത്തോടെ മൂന്നു കോടി ഡോസ് വാക്സിൻ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.