കോൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു. തിരക്കഥാകൃത്ത്, കവി, ഗാനരചയിതാവ് തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ എഴുപത്തിയേഴുകാരൻ വൃക്കരോഗത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കോൽക്കത്തയിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഹൃദയാഘാതം മൂലമാണു മരണമെന്നു പിന്നീട് സ്ഥിരീകരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.
1944 ൽ പുരുലിയയിലാണ് ജനനം. കോളജ് അധ്യാപകനായി കോൽക്കത്ത നഗരത്തിലെത്തിയ ബുദ്ധദേവ് ദാസ് ഗുപ്ത, എഴുപതുകളിൽ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലൂടെയാണ് സിനിമാരംഗത്ത് സജീവമാകുന്നത്. 1978ൽ പുറത്തിറങ്ങിയ ‘ദൂരത്വ’ ആണ് കന്നിചിത്രം.
ബുദ്ധേദേവിന്റെ ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നീ അഞ്ച് ചിത്രങ്ങൾ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഉത്തര(2000), സ്വപ്നെർ ദിൻ(2005) എന്നിവയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.1988ലും 1994ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പട്ട ബുദ്ധദേവിനെ സ്പെയിൻ ഇന്റർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സംവിധായകൻ ഗൗതം ഘോഷ് തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.
1944 ൽ പുരുലിയയിലാണ് ജനനം. കോളജ് അധ്യാപകനായി കോൽക്കത്ത നഗരത്തിലെത്തിയ ബുദ്ധദേവ് ദാസ് ഗുപ്ത, എഴുപതുകളിൽ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലൂടെയാണ് സിനിമാരംഗത്ത് സജീവമാകുന്നത്. 1978ൽ പുറത്തിറങ്ങിയ ‘ദൂരത്വ’ ആണ് കന്നിചിത്രം.
ബുദ്ധേദേവിന്റെ ബാഗ് ബഹാദൂർ (1989), ചരാചർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നീ അഞ്ച് ചിത്രങ്ങൾ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഉത്തര(2000), സ്വപ്നെർ ദിൻ(2005) എന്നിവയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.1988ലും 1994ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പട്ട ബുദ്ധദേവിനെ സ്പെയിൻ ഇന്റർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സംവിധായകൻ ഗൗതം ഘോഷ് തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.