ഇംഫാൽ: ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായിരുന്ന ഇന്ത്യൻ ബോക്സിംഗ് താരം ഡിങ്കോ സിംഗ് (41) അന്തരിച്ചു. കരളിലെ അർബുദ ബാധയെ തുടർന്ന് 2017 മുതൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിതനായി. പിന്നീട് കോവിഡ് സുഖപ്പെട്ടെങ്കിലും കാൻസറിനോടുള്ള പോരാട്ടത്തിനൊടുവിൽ ഇഹലോകം വിട്ടു. കാൻസർ ചികിത്സയ്ക്കായി ഡൽഹിയിലെത്തിയശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു കോവിഡ് പോസിറ്റീവ് ആയത്. 1998ൽ അർജുന അവാർഡും 2013ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഒരുകാലത്ത് ഇന്ത്യൻ ബോക്സിംഗിലെ സൂപ്പർ താരമായിരുന്ന ഡിങ്കോ 1998ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് സ്വർണം ഇടിച്ചിട്ടത്. 54 കിലോ വിഭാഗത്തിലായിരുന്നു സ്വർണ നേട്ടം. 1997ൽ ബാങ്കോക്കിൽ നടന്ന കിംഗ്സ് കപ്പിലെ പ്രകടനത്തോടെയാണ് ഡിങ്കോ ശ്രദ്ധ നേടുന്നത്. മേരി കോമിന് ബോക്സിംഗ് റിംഗിലേക്ക് വഴി തുറന്ന വ്യക്തിയാണ് ഡിങ്കോ.
ഡിങ്കോ സിംഗ് ഓർമയായി
12:12 AM Jun 11, 2021 | Deepika.com