ജറൂസലെം: പലസ്തീനിയൻ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണംചെയ്യുന്ന പാഠപുസ്തകങ്ങളിൽ ഇസ്രേലികളെ ആക്രമിക്കുന്നതിനും യഹൂദവിരോധം വളർത്തുന്നതിനുമുള്ള ഉപദേശനിർദേശങ്ങൾ ഉണ്ടെന്നു കണ്ടെത്തൽ.
യൂറോപ്യൻ യൂണിയൻ 2019-ൽ നിയോഗിച്ച ഒരു അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ഇസ്രേലി ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പലസ്തീനിയൻ അഥോറിറ്റി 2017-19 ൽ പ്രസിദ്ധീകരിച്ച 156 പാഠപുസ്തകങ്ങളും 16 അധ്യാപക സഹായികളും പരിശോധിച്ച ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.
വംശീയാക്രമണങ്ങളെ മഹത്വവത്കരിക്കുകയും ഇസ്രയേലിനെയും യഹൂദരെയും ശത്രുക്കളായി അവതരിപ്പിക്കുകയുമാണ് പുസ്തകങ്ങളുടെ പൊതുസ്വഭാവം. യഹൂദരോടുള്ള മുൻവിധി കുത്തിവയ്ക്കുന്ന ഈ പുസ്തകങ്ങൾ ഭീകരാക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയാണ്. ചരിത്രപരവും പുരാവസ്തുപരവുമായ പാഠങ്ങളിൽ മാത്രമല്ല ശാസ്ത്ര-ഗണിതശാസ്ത്ര പുസ്തകങ്ങളിലും ഇത്തരം പരാമർശങ്ങളുണ്ട്. യൂറോപ്യൻ യൂണിയന്റെ സാന്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു യുഎൻ ഏജൻസിയാണ് ഈ പാഠപുസ്തകങ്ങൾ തയാറാക്കിയത്. റിപ്പോർട്ട് ഉടൻ യൂറോപ്യൻ പാർലമെന്റിൽ സമർപ്പിക്കുമെന്ന് അന്വേഷണകമ്മീഷൻ അറിയിച്ചു.
ഇന്നലെ ജറൂസലെമിൽ എൻജിഒ മോണിട്ടർ സമർപ്പിച്ച മറ്റൊരു റിപ്പോർട്ടിൽ യുഎസ് എയ്ഡ് എന്ന ഏജൻസിയുടെ സാന്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന പലസ്തീനിയൻ എൻജിഒകൾ ഭീകരവാദികളെ മാതൃകാപുരുഷന്മാരും അനുകരണയോഗ്യരുമായി അവതരിപ്പിക്കുന്നതായി ആരോപിച്ചു.
ആയുധക്കടത്ത്, വെടിവയ്പ്, കത്തിക്കുത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പിടിയിലായവരാണ് ഈ ഭീകരന്മാർ. 2015-19 വർഷങ്ങളിൽ യുഎസ് എയ്ഡ് 50 കോടി ഡോളർ വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും വിവിധ പദ്ധതികൾക്കായി നൽകിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ 2019-ൽ നിയോഗിച്ച ഒരു അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ഇസ്രേലി ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പലസ്തീനിയൻ അഥോറിറ്റി 2017-19 ൽ പ്രസിദ്ധീകരിച്ച 156 പാഠപുസ്തകങ്ങളും 16 അധ്യാപക സഹായികളും പരിശോധിച്ച ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.
വംശീയാക്രമണങ്ങളെ മഹത്വവത്കരിക്കുകയും ഇസ്രയേലിനെയും യഹൂദരെയും ശത്രുക്കളായി അവതരിപ്പിക്കുകയുമാണ് പുസ്തകങ്ങളുടെ പൊതുസ്വഭാവം. യഹൂദരോടുള്ള മുൻവിധി കുത്തിവയ്ക്കുന്ന ഈ പുസ്തകങ്ങൾ ഭീകരാക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയാണ്. ചരിത്രപരവും പുരാവസ്തുപരവുമായ പാഠങ്ങളിൽ മാത്രമല്ല ശാസ്ത്ര-ഗണിതശാസ്ത്ര പുസ്തകങ്ങളിലും ഇത്തരം പരാമർശങ്ങളുണ്ട്. യൂറോപ്യൻ യൂണിയന്റെ സാന്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു യുഎൻ ഏജൻസിയാണ് ഈ പാഠപുസ്തകങ്ങൾ തയാറാക്കിയത്. റിപ്പോർട്ട് ഉടൻ യൂറോപ്യൻ പാർലമെന്റിൽ സമർപ്പിക്കുമെന്ന് അന്വേഷണകമ്മീഷൻ അറിയിച്ചു.
ഇന്നലെ ജറൂസലെമിൽ എൻജിഒ മോണിട്ടർ സമർപ്പിച്ച മറ്റൊരു റിപ്പോർട്ടിൽ യുഎസ് എയ്ഡ് എന്ന ഏജൻസിയുടെ സാന്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന പലസ്തീനിയൻ എൻജിഒകൾ ഭീകരവാദികളെ മാതൃകാപുരുഷന്മാരും അനുകരണയോഗ്യരുമായി അവതരിപ്പിക്കുന്നതായി ആരോപിച്ചു.
ആയുധക്കടത്ത്, വെടിവയ്പ്, കത്തിക്കുത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പിടിയിലായവരാണ് ഈ ഭീകരന്മാർ. 2015-19 വർഷങ്ങളിൽ യുഎസ് എയ്ഡ് 50 കോടി ഡോളർ വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും വിവിധ പദ്ധതികൾക്കായി നൽകിയിട്ടുണ്ട്.