ന്യൂഡൽഹി: നെല്ല് ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നെല്ലിന് ക്വിന്റലിന് 72 രൂപ വർധിപ്പിച്ച് 1940 രൂപയാക്കി. മുൻവർഷം ഇത് 1868 രൂപ ആയിരുന്നു. 2021-22 വിളവെടുപ്പ് കാലത്തക്കുള്ള നെല്ലിന്റെ താങ്ങുവിലയാണ് വർധിപ്പിച്ചത്.
കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. ക്വിന്റലിന് 300 രൂപയായാണ് രണ്ടിന്റെയും താങ്ങുവില ഉയർത്തിയത്. കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങൾ നടപ്പായാൽ താങ്ങുവില തന്നെ ഇല്ലാതാകും എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഭക്ഷ്യ ധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചത്.
50 മുതൽ 85 ശതമാനം വരെയാണ് വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വർധന. ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പ്രത്യേക നയം രൂപീകരിച്ചു നടപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. ക്വിന്റലിന് 300 രൂപയായാണ് രണ്ടിന്റെയും താങ്ങുവില ഉയർത്തിയത്. കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങൾ നടപ്പായാൽ താങ്ങുവില തന്നെ ഇല്ലാതാകും എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഭക്ഷ്യ ധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചത്.
50 മുതൽ 85 ശതമാനം വരെയാണ് വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വർധന. ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പ്രത്യേക നയം രൂപീകരിച്ചു നടപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.