ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുതിർന്ന നേതാവും എംപിയുമായ കെ. സുധാകരൻ നയിക്കും. പ്രവർത്തകരിൽ ആവേശവും ആത്മവിശ്വാസവും ഉണർത്താനും പാർട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു ഗ്രൂപ്പിനതീതമായി കെപിസിസി വർക്കിംഗ് പ്രസിഡന്റും എ ഴുപത്തിമൂന്നുകാരനുമായ കുന്പക്കുടി സുധാകരനെ ഹൈക്കമാൻഡ് പ്രസിഡന്റായി നിയമിച്ചത്.
പുതിയ വർക്കിംഗ് പ്രസിഡന്റുമാരായി പി.ടി. തോമസിനെയും ടി. സിദ്ധിക്കിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷിനെ ആ സ്ഥാനത്ത് നിലനിറുത്തി. കെ.വി. തോമസിനെ ഒഴിവാക്കിയാണു പി.ടി. തോമസിനെ നിയമിച്ചത്. എം.ഐ. ഷാനവാസിന്റെ ഒഴിവിലാണു സിദ്ധിക്ക് വന്നത്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എ ഗ്രൂപ്പിൽപ്പെട്ടവരാണ്.
യുഡിഎഫിന്റെ പുതിയ കണ്‍വീനർ, പിസിസി, ഡിസിസി തലങ്ങളിലെ അഴിച്ചുപണി എന്നിവ സംബന്ധിച്ച ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നു ഹൈക്കമാൻഡ് വ്യക്തമാക്കി. ലോക്ഡൗണ്‍ കഴിഞ്ഞാലുടൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കേരളത്തിലെത്തി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തും. അടുത്ത മാസം പാർലമെന്റ് സമ്മേളനം നടന്നാൽ ഡൽഹിയിലാകും തുടർ ചർച്ചകൾ.
പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമന ഉത്തരവിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒപ്പുവച്ചതിനു തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയാണു സുധാകരനെ ഫോണിൽ വിളിച്ചു തീരുമാനം അറിയിച്ചത്. രാഹുലിന്റെ താത്പര്യംകൂടി പരിഗണിച്ചാണു സുധാകരനെ പിസിസി അധ്യക്ഷനാക്കാനുള്ള നിർദേശത്തോടു സോണിയയും അനുകൂലിച്ചത്.
ഗ്രൂപ്പിന്റെ അതിപ്രസരം തടയാതെ കേരളത്തിൽ കോണ്‍ഗ്രസിനു വളർച്ചയുണ്ടാകില്ലെന്ന വിലയിരുത്തൽ സുധാകരന് അനുകൂലമായി. സാമുദായിക സന്തുലിതാവസ്ഥയുടെ പരിഗണനയും സുധാകരന്റെ പക്ഷത്തായി.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ആരുടെയും പേരു പറയാതെ പ്രതിഷേധിച്ചെങ്കിലും അതിനെ മറികടന്നാണു സുധാകരന്റെ നിയമനം.
സുധാകരനോളം പരിചയ സന്പത്തും കരുത്തും സംഘടനാ ശേഷിയുമുള്ള നേതാക്കൾ കുറവാണെന്നാണു താരീഖ് അൻവറുടെ ശിപാർശ. കേരള നേതാക്കളുമായി നടത്തിയ കൂടിയാലോചനകളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും സുധാകരനാണെന്നു താരീഖ് വിശദീകരിച്ചു.
രാഹുൽ ഗാന്ധിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തുടക്കം മുതൽ സുധാകരനെ തുണച്ചു. ഇവരുടെ നിഗമനങ്ങളോട് മുതിർന്ന നേതാവ് എ.കെ. ആന്റണിയും യോജിച്ചു. സുധാകരനെ നിയമിക്കാൻ ആദ്യഘട്ട ചർച്ചകളിൽ തന്നെ ധാരണയായെങ്കിലും പല തലങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിനെ ത്തുടർന്നാണു കൂടുതൽ കൂടിയാലോചനകൾക്കായി താരീഖ് അൻവറെ നിയോഗിച്ചത്. തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ നിയോഗിച്ച അശോക് ചവാൻ സമിതിയും കേരളത്തിൽ വരാതെയാണു റിപ്പോർട്ട് നൽകിയത്.
ജോർജ് കള്ളിവയലിൽ
പുതിയ വർക്കിംഗ് പ്രസിഡന്റുമാരായി പി.ടി. തോമസിനെയും ടി. സിദ്ധിക്കിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷിനെ ആ സ്ഥാനത്ത് നിലനിറുത്തി. കെ.വി. തോമസിനെ ഒഴിവാക്കിയാണു പി.ടി. തോമസിനെ നിയമിച്ചത്. എം.ഐ. ഷാനവാസിന്റെ ഒഴിവിലാണു സിദ്ധിക്ക് വന്നത്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എ ഗ്രൂപ്പിൽപ്പെട്ടവരാണ്.
യുഡിഎഫിന്റെ പുതിയ കണ്‍വീനർ, പിസിസി, ഡിസിസി തലങ്ങളിലെ അഴിച്ചുപണി എന്നിവ സംബന്ധിച്ച ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നു ഹൈക്കമാൻഡ് വ്യക്തമാക്കി. ലോക്ഡൗണ്‍ കഴിഞ്ഞാലുടൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കേരളത്തിലെത്തി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തും. അടുത്ത മാസം പാർലമെന്റ് സമ്മേളനം നടന്നാൽ ഡൽഹിയിലാകും തുടർ ചർച്ചകൾ.
പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമന ഉത്തരവിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒപ്പുവച്ചതിനു തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയാണു സുധാകരനെ ഫോണിൽ വിളിച്ചു തീരുമാനം അറിയിച്ചത്. രാഹുലിന്റെ താത്പര്യംകൂടി പരിഗണിച്ചാണു സുധാകരനെ പിസിസി അധ്യക്ഷനാക്കാനുള്ള നിർദേശത്തോടു സോണിയയും അനുകൂലിച്ചത്.
ഗ്രൂപ്പിന്റെ അതിപ്രസരം തടയാതെ കേരളത്തിൽ കോണ്‍ഗ്രസിനു വളർച്ചയുണ്ടാകില്ലെന്ന വിലയിരുത്തൽ സുധാകരന് അനുകൂലമായി. സാമുദായിക സന്തുലിതാവസ്ഥയുടെ പരിഗണനയും സുധാകരന്റെ പക്ഷത്തായി.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ആരുടെയും പേരു പറയാതെ പ്രതിഷേധിച്ചെങ്കിലും അതിനെ മറികടന്നാണു സുധാകരന്റെ നിയമനം.
സുധാകരനോളം പരിചയ സന്പത്തും കരുത്തും സംഘടനാ ശേഷിയുമുള്ള നേതാക്കൾ കുറവാണെന്നാണു താരീഖ് അൻവറുടെ ശിപാർശ. കേരള നേതാക്കളുമായി നടത്തിയ കൂടിയാലോചനകളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും സുധാകരനാണെന്നു താരീഖ് വിശദീകരിച്ചു.
രാഹുൽ ഗാന്ധിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തുടക്കം മുതൽ സുധാകരനെ തുണച്ചു. ഇവരുടെ നിഗമനങ്ങളോട് മുതിർന്ന നേതാവ് എ.കെ. ആന്റണിയും യോജിച്ചു. സുധാകരനെ നിയമിക്കാൻ ആദ്യഘട്ട ചർച്ചകളിൽ തന്നെ ധാരണയായെങ്കിലും പല തലങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിനെ ത്തുടർന്നാണു കൂടുതൽ കൂടിയാലോചനകൾക്കായി താരീഖ് അൻവറെ നിയോഗിച്ചത്. തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ നിയോഗിച്ച അശോക് ചവാൻ സമിതിയും കേരളത്തിൽ വരാതെയാണു റിപ്പോർട്ട് നൽകിയത്.
ജോർജ് കള്ളിവയലിൽ