ന്യൂഡൽഹി: ഐടി നിയമത്തിലെ പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ തയാറാണെന്നും ഇക്കാര്യത്തിൽ കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്റർ കേന്ദ്രസർക്കാരിനു കത്തയച്ചതായി റിപ്പോർട്ട്. മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഒരാഴ്ചത്തെ സമയമാണ് ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം നൽകിയ അന്ത്യശാസനത്തിനു മറുപടിയായാണ് ട്വിറ്റർ കത്ത് നൽകിയത്.
പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ തയാറാണെന്ന കാര്യം കേന്ദ്രസർക്കാരിനെ ധരിപ്പിച്ചതായും ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കാൻ കന്പനി പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റർ വക്താവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സർക്കാരിനെ അറിയിച്ചു. കന്പനിയുടെ വിശ്വസ്തത ബോധ്യപ്പെടുത്താൻ സർക്കാരുമായി കൂടുതൽ ചർച്ച നടത്തുമെന്നു അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഐടി ചട്ടങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരാണെന്നായിരുന്നു ട്വിറ്റർ നിലപാടെടുത്തിരുന്നത്. ഇതിനു പിന്നാലെ മാർഗനിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനന്തര നടപടികൾ നേരിടേണ്ടിവരുമെന്ന് അന്ത്യശാസനം നൽകിയ കേന്ദ്ര ഐടി മന്ത്രാലയം, ഐടി നിയമം 2000-ലെ 79-ാം അനുച്ഛേദ പ്രകാരം ആനുകൂല്യങ്ങൾ പിൻവലിക്കുമെന്നും ഐടി നിയമം ഉൾപ്പെടെ രാജ്യത്ത് മറ്റ് ശിക്ഷാനിയമങ്ങൾ പ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ തയാറാണെന്ന കാര്യം കേന്ദ്രസർക്കാരിനെ ധരിപ്പിച്ചതായും ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കാൻ കന്പനി പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റർ വക്താവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സർക്കാരിനെ അറിയിച്ചു. കന്പനിയുടെ വിശ്വസ്തത ബോധ്യപ്പെടുത്താൻ സർക്കാരുമായി കൂടുതൽ ചർച്ച നടത്തുമെന്നു അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഐടി ചട്ടങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരാണെന്നായിരുന്നു ട്വിറ്റർ നിലപാടെടുത്തിരുന്നത്. ഇതിനു പിന്നാലെ മാർഗനിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനന്തര നടപടികൾ നേരിടേണ്ടിവരുമെന്ന് അന്ത്യശാസനം നൽകിയ കേന്ദ്ര ഐടി മന്ത്രാലയം, ഐടി നിയമം 2000-ലെ 79-ാം അനുച്ഛേദ പ്രകാരം ആനുകൂല്യങ്ങൾ പിൻവലിക്കുമെന്നും ഐടി നിയമം ഉൾപ്പെടെ രാജ്യത്ത് മറ്റ് ശിക്ഷാനിയമങ്ങൾ പ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.