കോയന്പത്തൂർ: ചെന്നൈയിലെ മൃഗശാലയിൽ ചത്ത പെൺസിംഹത്തിനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ കോയന്പത്തൂർ-നീലഗിരി ജില്ലകളിൽ രണ്ടു ക്യാന്പുകളിലുള്ള 56 ആനകളിൽ സ്രവപരിശോധന നടത്തി.
വനംമന്ത്രി കെ. രാമചന്ദ്രന്റെ സാന്നിധ്യത്തിൽ കോഴിമുടി, തേപ്പകാട് ക്യാന്പുകളിലായിരുന്നു പരിശോധന. ആനകളുടെ പാപ്പാന്മാരും സഹായികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 60 പേർക്കു വാക്സിൻ നല്കി. ആനകളിൽനിന്നു ശേഖരിച്ച സ്രവം വിദഗ്ധ പരിശോധനകൾക്കായി ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
വനംമന്ത്രി കെ. രാമചന്ദ്രന്റെ സാന്നിധ്യത്തിൽ കോഴിമുടി, തേപ്പകാട് ക്യാന്പുകളിലായിരുന്നു പരിശോധന. ആനകളുടെ പാപ്പാന്മാരും സഹായികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 60 പേർക്കു വാക്സിൻ നല്കി. ആനകളിൽനിന്നു ശേഖരിച്ച സ്രവം വിദഗ്ധ പരിശോധനകൾക്കായി ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.