ന്യൂഡൽഹി: 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയകലാപത്തിൽ അറസ്റ്റിലായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി ആസിഫ് ഇഖ്ബാൻ തൻഹയ്ക്ക് ഇന്നലെ ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ജൂൺ 15ന് ആരംഭിക്കുന്ന പരീക്ഷയെഴുതാൻ കൽകജിലെ ഹോട്ടലിൽ രണ്ടാഴ്ച താമസിക്കാനാണ് അനുമതി നല്കിയത്. ഹോട്ടൽ പരിസരം പോലീസ് കാവലിലായിരിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ തനഹയെ സന്ദർശിക്കാൻ പാടില്ലെന്ന ഉപാധിയിലാണു ജാമ്യം.
ജൂൺ 15ന് ആരംഭിക്കുന്ന പരീക്ഷയെഴുതാൻ കൽകജിലെ ഹോട്ടലിൽ രണ്ടാഴ്ച താമസിക്കാനാണ് അനുമതി നല്കിയത്. ഹോട്ടൽ പരിസരം പോലീസ് കാവലിലായിരിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ തനഹയെ സന്ദർശിക്കാൻ പാടില്ലെന്ന ഉപാധിയിലാണു ജാമ്യം.