+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീവ്രവാദിക്ക് അപ്പീലിൽ ശിക്ഷ വർധിപ്പിച്ച് ഫ്രഞ്ച് കോടതി

പാരീസ്: ഫ്രാൻസിലെ പാളിപ്പോയ ഭീകരാക്രമണത്തിന്‍റെ സൂത്രധാരയായ ഈനെസ് മദനിക്ക് (24) അപ്പീൽ കോടതി ശിക്ഷ വർധിപ്
തീവ്രവാദിക്ക് അപ്പീലിൽ ശിക്ഷ വർധിപ്പിച്ച് ഫ്രഞ്ച് കോടതി
പാരീസ്: ഫ്രാൻസിലെ പാളിപ്പോയ ഭീകരാക്രമണത്തിന്‍റെ സൂത്രധാരയായ ഈനെസ് മദനിക്ക് (24) അപ്പീൽ കോടതി ശിക്ഷ വർധിപ്പിച്ചുനൽകി. കീഴ്ക്കോടതി വിധിച്ച 30 വർഷത്തെ കഠിനതടവിൽ 20 വർഷം ഏകാന്തതടവായി ഉയർത്തുകയാണു മേൽക്കോടതി ചെയ്തത്. കൂട്ടുപ്രതിയായ ഒർണെല ഷില്ലിഗ്‌മന് 25 വർഷമാണ് ശിക്ഷ ലഭിച്ചിരുന്നത്. അവർ അപ്പീൽ നൽകിയിരുന്നില്ല.

പതിനാറാം വയസിൽ ഐഎസിൽ ആകൃഷ്ടയായി ഭീകരവാദത്തിലേക്കു തിരിഞ്ഞ ഈനെസ് 2016 സെപ്റ്റംബർ മൂന്നാം തീയതി രാത്രിയാണു പാരീസിലെ നോത്രദാം കത്തീഡ്രലിനു സമീപമുള്ള ഒരു ഹോട്ടലിന്‍റെ മുറ്റത്ത് ആറു ഗ്യാസ് സിലിണ്ടറുകൾ പൊട്ടിച്ച് കൂട്ടക്കുരുതി നടത്താൻ ഉദ്യമിച്ചത്. പ്രതീക്ഷിച്ചതുപോലെ തീപിടിക്കാത്തതിനാൽ അപകടം ഒഴിവായി. അന്നു രക്ഷപ്പെട്ട അവർ തുടർന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവായ റഷീദ് കാസിമിനോടൊപ്പം സ്ഫോടനങ്ങൾ നടത്താൻ സ്ഫോടകവസ്തുക്കൾ തയാറാക്കിയിരുന്നു. ഒരു പോലീസുദ്യോഗസ്ഥനെ കൊല്ലാൻ കഠാരയുമായി പോകുന്പോൾ സെപ്റ്റംബർ എട്ടിനാണ് പിടിയിലാകുന്നത്.

കീഴ്ക്കോടതി ഈനെസിന് 30 വർഷത്തെ ജയിൽവാസം വിധിച്ചു. കഴിയുന്നത്ര ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് അവർ സമ്മതിച്ചിരുന്നു. ഐഎസ് നേതാവായ റഷീദ് കാസിമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് പ്രതികൾ വാദിച്ചു. യുവതികളുൾപ്പെടെ നിരവധിപേരെ തീവ്രവാദത്തിലേക്കു നയിച്ചതിന്‍റെ പേരിൽ ഈനെസിന് മറ്റൊരു കോടതി 2019-ൽ എട്ടു വർഷത്തെ തടവും വിധിച്ചിരുന്നു. അഞ്ചു വർഷം മുന്പത്തെ ആളല്ല താനെന്നും കുറ്റകൃത്യത്തിൽ പശ്ചാത്തപിക്കുന്നെന്നും ഈനെസ് നടത്തിയ ഏറ്റുപറച്ചിൽ കോടതി പരിഗണിച്ചില്ല.