ലണ്ടൻ: കോവിഡിനെ പ്രതിരോധിക്കുന്നതിന് ലോകത്തെ ദരിദ്രരാജ്യങ്ങളുടെ വാക്സിനേഷന് ജി 7 രാജ്യങ്ങളുടെ സഹായം തേടി ലോകനേതാക്കൾ. ഇതിനായി ദരിദ്രരാജ്യങ്ങൾക്കുവേണ്ടി മുൻ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമുൾപ്പെടെ 200 ഓളം ലോകനേതാക്കളാണ് ജി 7 രാഷ്ട്രത്തലവന്മാരെ സമീപിച്ചത്.
ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിൽ പലതിലും വെറും രണ്ടുശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ നിരക്ക്. ഈ സാഹചര്യത്തിൽ ആഗോളസഹകരണത്തിൽ 2021 മാറ്റത്തിന്റെ തുടക്കമായി കണക്കാക്കണമെന്ന് യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ ജി-7 അംഗരാജ്യങ്ങളോട് ലോകനേതാക്കൾ അഭ്യർഥിച്ചു.
ലണ്ടനിലെ കോൺവാളിൽ വെള്ളിയാഴ്ചയാണ് ജി-7 ഉച്ചകോടിക്കു തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ജി 7 നേതാക്കൾ യോഗംചേരുന്നത്. കോവിഡിൽ നിന്ന് എങ്ങനെ ലോകജനതയെ രക്ഷിക്കാം എന്നതുൾപ്പെടെ വിഷയങ്ങൾ ഇത്തവണ ചർച്ചയിലുണ്ടാകും.
ഈ സാഹചര്യത്തിലാണ് മുൻ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ ഐറിഷ് പ്രസിഡന്റ് മേരി റോബൻസൺ എന്നിവരുൾപ്പെടെ നേതാക്കളുടെ അഭ്യർഥന.
ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിൽ പലതിലും വെറും രണ്ടുശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ നിരക്ക്. ഈ സാഹചര്യത്തിൽ ആഗോളസഹകരണത്തിൽ 2021 മാറ്റത്തിന്റെ തുടക്കമായി കണക്കാക്കണമെന്ന് യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ ജി-7 അംഗരാജ്യങ്ങളോട് ലോകനേതാക്കൾ അഭ്യർഥിച്ചു.
ലണ്ടനിലെ കോൺവാളിൽ വെള്ളിയാഴ്ചയാണ് ജി-7 ഉച്ചകോടിക്കു തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ജി 7 നേതാക്കൾ യോഗംചേരുന്നത്. കോവിഡിൽ നിന്ന് എങ്ങനെ ലോകജനതയെ രക്ഷിക്കാം എന്നതുൾപ്പെടെ വിഷയങ്ങൾ ഇത്തവണ ചർച്ചയിലുണ്ടാകും.
ഈ സാഹചര്യത്തിലാണ് മുൻ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ ഐറിഷ് പ്രസിഡന്റ് മേരി റോബൻസൺ എന്നിവരുൾപ്പെടെ നേതാക്കളുടെ അഭ്യർഥന.