കൊളംബോ: കനത്ത മഴയെത്തുടർന്നുള്ള പ്രളയവും മണ്ണിടിച്ചിലും മൂലം ശ്രീലങ്കയിൽ 17 പേർ മരിച്ചു. ദ്വീപ് രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് പ്രളയം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ഏകദേശം 2,70,000 പേർ ദുരിതത്തിലാണെന്നും ഒരു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പ്രദീപ് കോടിപ്പിള്ളി പത്രക്കുറിപ്പിൽ അറിയിച്ചു.
കോവിഡിന്റെ മൂന്നാംതരംഗത്തെ പ്രതിരോധിക്കാൻ ഒരു മാസമായി തുടരുന്ന ലോക്ഡൗൺ 14 നു പിൻവലിക്കാനിരിക്കെയാണു പ്രകൃതിദുരന്തം.
കോവിഡിനൊപ്പം പ്രകൃതിദുരന്തംകൂടിയായതോടെ ശ്രീലങ്കയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കോവിഡിന്റെ മൂന്നാംതരംഗത്തെ പ്രതിരോധിക്കാൻ ഒരു മാസമായി തുടരുന്ന ലോക്ഡൗൺ 14 നു പിൻവലിക്കാനിരിക്കെയാണു പ്രകൃതിദുരന്തം.
കോവിഡിനൊപ്പം പ്രകൃതിദുരന്തംകൂടിയായതോടെ ശ്രീലങ്കയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.