നൈമേ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ സാഹേൽ പ്രവിശ്യയിലെ സോൽഹാൻ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്ന് പ്രസിഡന്റ് റോഷ് മാർക് ക്രിസ്റ്റ്യാൻ കാബോറെ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ജിഹാദികളാണെന്നു ഗവൺമെന്റ് വക്താവ് ഉസ്സേനി തംബൂറ പറഞ്ഞു.
സൈനികക്യാന്പ് ആക്രമിച്ചശേഷമായിരുന്നു ഭീകരർ നാട്ടുകാരെ കൊന്നൊടുക്കിയത്. നൈജറിന്റെയും മാലിയുടെയും അതിർത്തിയിലുള്ള ബുർക്കിനോ ഫാസോ ഗ്രാമങ്ങൾ ഭീകരർ കൊള്ളയടിച്ചു. കന്നുകാലികളും വാഹനങ്ങളും കവർന്നു. ഫ്രാൻസിന്റെ മുൻ കോളനിയായ ബുർക്കിനോ ഫാസോയിൽ അഞ്ചു വർഷത്തിലേറെയായി അൽ-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആക്രമണം നടത്തിവരികയാണ്. സാഹേൽ പ്രവിശ്യയിൽ അയ്യായിരത്തിലധികം ഫ്രഞ്ച് സൈനികരുടെ സാന്നിധ്യമുണ്ടായിട്ടും ജിഹാദികളുടെ ആക്രമണം വർധിച്ചുവരികയാണ്.
സൈനികക്യാന്പ് ആക്രമിച്ചശേഷമായിരുന്നു ഭീകരർ നാട്ടുകാരെ കൊന്നൊടുക്കിയത്. നൈജറിന്റെയും മാലിയുടെയും അതിർത്തിയിലുള്ള ബുർക്കിനോ ഫാസോ ഗ്രാമങ്ങൾ ഭീകരർ കൊള്ളയടിച്ചു. കന്നുകാലികളും വാഹനങ്ങളും കവർന്നു. ഫ്രാൻസിന്റെ മുൻ കോളനിയായ ബുർക്കിനോ ഫാസോയിൽ അഞ്ചു വർഷത്തിലേറെയായി അൽ-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആക്രമണം നടത്തിവരികയാണ്. സാഹേൽ പ്രവിശ്യയിൽ അയ്യായിരത്തിലധികം ഫ്രഞ്ച് സൈനികരുടെ സാന്നിധ്യമുണ്ടായിട്ടും ജിഹാദികളുടെ ആക്രമണം വർധിച്ചുവരികയാണ്.