വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് 2.5 കോടി ഡോസ് കോവിഡ് വാക്സിൻ നൽകാനുള്ള ജോ ബൈഡൻ ഭരണകൂടത്തെ പിന്തുണച്ച് മുതിർന്ന സെനറ്റംഗങ്ങൾ. വാക്സിൻ വിതരണത്തിലെ സംതുലനാവസ്ഥ ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ചെയ്യണമെന്നും സെനറ്റർമാർ നിർദേശിച്ചു. ആഗോളതലത്തിൽ വാക്സിൻ പങ്കുവയ്ക്കുന്നതിനു യുഎൻ പിന്തുണയോടെയുള്ള പദ്ധതിയുടെ ഭാഗമായി 1.9 കോടി ഡോസ് വാക്സിൻ നൽകുമെന്ന് വ്യാഴാഴ്ചയാണു ബൈഡൻ പ്രഖ്യാപിച്ചത്.
തെക്കൻ ഏഷ്യ, ആഫ്രിക്ക ഉൾപ്പെടെ രാജ്യങ്ങൾക്കുള്ള 2.5 കോടി ഡോസ് വാക്സിന്റെ 75 ശതമാനമാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഈ മാസം അവസാനത്തോടെ എട്ട് കോടി ഡോസ് വാക്സിൻ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് യുഎസ് തീരുമാനം.
യുഎസ് ആദ്യഘട്ടത്തിൽ നൽകുന്ന 25 മില്യണ്‍ ഡോസിൽ ആറ് മില്യണ്‍ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്കു നേരിട്ട് കൈമാറും. വാക്സിൻ വിതരണത്തിനായി യുഎസ് തയാറാക്കിയ രണ്ട് മാനദണ്ഡങ്ങളിലും ഇന്ത്യ ഉൾപ്പെടുമെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു. യുഎസിന്റെ സുഹൃദ്രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പോരാട്ടത്തിനു കൂടുതൽ വാക്സിൻ നൽകുന്നതു സഹായകമാണെന്ന് സെനറ്റർ സിൻഡി സ്മിത് പറഞ്ഞു. സെനറ്റർമാരായ ജോൺ കോർയൻ ഉൾപ്പെടെയുള്ളവരും തീരുമാനത്തെ പിന്തുണച്ചു.
തെക്കൻ ഏഷ്യ, ആഫ്രിക്ക ഉൾപ്പെടെ രാജ്യങ്ങൾക്കുള്ള 2.5 കോടി ഡോസ് വാക്സിന്റെ 75 ശതമാനമാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഈ മാസം അവസാനത്തോടെ എട്ട് കോടി ഡോസ് വാക്സിൻ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് യുഎസ് തീരുമാനം.
യുഎസ് ആദ്യഘട്ടത്തിൽ നൽകുന്ന 25 മില്യണ്‍ ഡോസിൽ ആറ് മില്യണ്‍ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്കു നേരിട്ട് കൈമാറും. വാക്സിൻ വിതരണത്തിനായി യുഎസ് തയാറാക്കിയ രണ്ട് മാനദണ്ഡങ്ങളിലും ഇന്ത്യ ഉൾപ്പെടുമെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു. യുഎസിന്റെ സുഹൃദ്രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പോരാട്ടത്തിനു കൂടുതൽ വാക്സിൻ നൽകുന്നതു സഹായകമാണെന്ന് സെനറ്റർ സിൻഡി സ്മിത് പറഞ്ഞു. സെനറ്റർമാരായ ജോൺ കോർയൻ ഉൾപ്പെടെയുള്ളവരും തീരുമാനത്തെ പിന്തുണച്ചു.