കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന് പ്രവിശ്യയിലെ ജുഗ്ലയിൽ താലിബാൻ ആക്രമണത്തിൽ രണ്ട് പോലീസ് ഓഫീസർമാരും ആറ് സൈനികരുമുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അർധരാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച പുലർച്ചെയാണ് അവസാനിച്ചതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. കൂടുതൽ സൈനികരെ വിന്യസിച്ചില്ലെങ്കിൽ പ്രദേശം താലിബാൻ നിയന്ത്രണത്തിലായേക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ പത്ത് പ്രവിശ്യകളിലെങ്കിലും സർക്കാർ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്. ആക്രമണം നടന്നതായി താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് ട്വിറ്ററിൽ സ്ഥിരീകരിച്ചു.
ഏറ്റുമുട്ടലിൽ പത്തുപേർ കൊല്ലപ്പെട്ടുവെന്നും എട്ടുപേർക്ക് പരിക്കേറ്റുവെന്നും അദ്ദേഹ്യം വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ പത്ത് പ്രവിശ്യകളിലെങ്കിലും സർക്കാർ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്. ആക്രമണം നടന്നതായി താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് ട്വിറ്ററിൽ സ്ഥിരീകരിച്ചു.
ഏറ്റുമുട്ടലിൽ പത്തുപേർ കൊല്ലപ്പെട്ടുവെന്നും എട്ടുപേർക്ക് പരിക്കേറ്റുവെന്നും അദ്ദേഹ്യം വ്യക്തമാക്കി.