മിലാന്: അടുത്തയാഴ്ച ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബോളിനു മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ ഇറ്റലിക്കു തകര്‍പ്പന്‍ ജയം. ആക്രമണ ഫുട്ബോള്‍ കളിച്ച ഇറ്റലി 4-0ന് ചെക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു. ഗോള്‍ വഴങ്ങാതെ ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണ്. ജയത്തോടെ ഇറ്റലി യൂറോയില്‍ ഏറ്റവും അപകടകാരികളായ ടീമെന്നു തെളിഞ്ഞു. കോച്ച് റോബര്‍ട്ടോ മാന്‍സിനിയുടെ കീഴില്‍ തോല്‍വി അറിയാതെയുള്ള ഇറ്റലിയുടെ 27-ാമത്തെ മത്സരമായിരുന്നു. ഒരു ഗോള്‍ നേടുകയും ഒരണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത ലോറന്‍സോ ഇന്സൈന് 30-ാം ജന്മദിനം ആഘോഷിച്ചു.
അഞ്ചു വര്‍ഷത്തിനുശേഷം ഇറ്റലി ഇറങ്ങാനൊരുങ്ങുന്ന പ്രധാന ടൂര്‍ണമെന്റാണു യൂറോ കപ്പ്. 2016ലെ യൂറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇറ്റലിക്ക് 2018ലെ റഷ്യ ലോകകപ്പില്‍ യോഗ്യത ലഭിച്ചിരുന്നില്ല.
ഗ്രൂപ്പ് എയില്‍ 11ന് റോമില്‍ ഇറ്റലി തുര്‍ക്കിയെ നേരിടും. സ്വിറ്റ്സര്‍ലന്‍ഡും വെയ്ൽസുമാണു ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഗോളടിക്കാതെ സ്പെയിനും പോര്‍ച്ചുഗലും
മാഡ്രിഡില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ സ്പെയിനും പോര്‍ച്ചുഗലും ഗോളടിക്കാതെ പിരിഞ്ഞു. കാണികള്‍ക്കു പ്രവേശനം നല്‍കിക്കൊണ്ട് സ്പെയിൻ നടത്തിയ ആദ്യ അന്താരാഷ് ട്ര മത്സരമായിരുന്നു. 15000 പേര് മത്സരം കാണാനെത്തി. സ്പെയിനിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ കാഴ്ചവച്ചത്. എന്നാല്‍ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല.
ജയം തുടര്‍ന്ന് ഇറ്റലി
12:42 AM Jun 06, 2021 | Deepika.com