ജറുസലെം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്വഡ് പാർട്ടിയെ കൂടാതെ പുതിയ സർക്കാർ രൂപവത്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയായി. 12 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന നെതന്യാഹു ഭരണത്തിന് ഇതോടെ അന്ത്യമാകും. സർക്കാർ രൂപവത്കരിക്കാൻ പ്രതിപക്ഷ പാർട്ടിക്കു പ്രസിഡന്റ് അനുവദിച്ച സമയം അവസാനിക്കുന്നതിനു തൊട്ടുമുന്പാണ് എട്ടു പാർട്ടികളുടെ സഖ്യം രൂപീകരിച്ചതായി യെഷ് അതിഡ് പാർട്ടി നേതാവ് യെർ ലാപിഡ് വെളിപ്പെടുത്തിയത്. ഇടത്, വലത്, മധ്യ പാർട്ടികളുടെ നേതൃത്വത്തിലാണ് പുതിയ സഖ്യം.
യെഷ് അതിഡ്, യാമിന, കൊഹോൽ ലാവൻ, ന്യൂഹോപ്, ലാബോർ, ഇസ്രയേൽ ബീറ്റിനു, മെറിറ്റ്സ്, യുണൈറ്റഡ് അറബ് എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായാണ് അറബ് പാർട്ടി സർക്കാരിന്റെ ഭാഗമാകുന്നത്.
പുതിയ സർക്കാരിൽ യാമിന പാർട്ടി നേതാവും മുൻ പ്രതിരോധമന്ത്രിയുമായ നാഫ്താലി ബെന്നറ്റ് (49) പ്രധാനമന്ത്രിയാകും. രണ്ടു വർഷത്തിനുശേഷം ലാപിഡ് പ്രധാനമന്ത്രിയാകാനും ധാരണയായി. പുതിയ സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവൻ റിവ്ലിനെയും ഇസ്രയേൽ പാർലമെന്റ് (ക്നെസത്) സ്പീക്കർ യാരിവ് ലെവിനെയും ബുധാഴ്ച രാത്രി പതിനൊന്നരയോടെയാണ് ലാപിഡ് അറിയിച്ചത്. പ്രതിപക്ഷപാർട്ടികൾക്കു ബുധനാഴ്ച രാത്രി 12 വരെയാണ് പ്രസിഡന്റ് സഖ്യം രൂപീകരിക്കാൻ സമയം നൽകിയിരുന്നത്.
നെതന്യാഹുവിരുദ്ധ ചേരിയിലുള്ള നേതാക്കൾ ക്നെസത്തിൽ ദീർഘമായ ചർച്ച നടത്തിയാണു പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇസ്രയേലിലെ എല്ലാ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ലാപിഡ് പ്രസിഡന്റിനോടു പറഞ്ഞു. പുതിയ സർക്കാരിൽ ആദ്യ രണ്ടുവർഷം ലാപിഡ് വിദേശകാര്യമന്ത്രിയാകും. പുതിയ സഖ്യം പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ സാധിക്കൂ.
വിശ്വാസം തേടുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കമെന്നും ലാപിഡ് സ്പീക്കറോടാവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, പുതിയ സഖ്യത്തെ വിമർശിച്ച് നെതന്യാഹു രംഗത്തെത്തി. വലതുപക്ഷക്കാരായ ജനങ്ങളുടെ വോട്ടിലൂടെ വിജയിച്ച് പാർലമെന്റിലെത്തിയവർ ഇടതു സഖ്യത്തെ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ അറബ് പാർട്ടിയുടെ സാന്നിധ്യത്തെയും നെതന്യാഹു വിമർശിച്ചു. നെതന്യാഹു അനുകൂലികളും പ്രതിപക്ഷ സഖ്യ അനുകൂലികളും പിന്തുണയുമായി തെരുവിൽ ഇറങ്ങിയിട്ടുണ്ട്.
യെഷ് അതിഡ്, യാമിന, കൊഹോൽ ലാവൻ, ന്യൂഹോപ്, ലാബോർ, ഇസ്രയേൽ ബീറ്റിനു, മെറിറ്റ്സ്, യുണൈറ്റഡ് അറബ് എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായാണ് അറബ് പാർട്ടി സർക്കാരിന്റെ ഭാഗമാകുന്നത്.
പുതിയ സർക്കാരിൽ യാമിന പാർട്ടി നേതാവും മുൻ പ്രതിരോധമന്ത്രിയുമായ നാഫ്താലി ബെന്നറ്റ് (49) പ്രധാനമന്ത്രിയാകും. രണ്ടു വർഷത്തിനുശേഷം ലാപിഡ് പ്രധാനമന്ത്രിയാകാനും ധാരണയായി. പുതിയ സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവൻ റിവ്ലിനെയും ഇസ്രയേൽ പാർലമെന്റ് (ക്നെസത്) സ്പീക്കർ യാരിവ് ലെവിനെയും ബുധാഴ്ച രാത്രി പതിനൊന്നരയോടെയാണ് ലാപിഡ് അറിയിച്ചത്. പ്രതിപക്ഷപാർട്ടികൾക്കു ബുധനാഴ്ച രാത്രി 12 വരെയാണ് പ്രസിഡന്റ് സഖ്യം രൂപീകരിക്കാൻ സമയം നൽകിയിരുന്നത്.
നെതന്യാഹുവിരുദ്ധ ചേരിയിലുള്ള നേതാക്കൾ ക്നെസത്തിൽ ദീർഘമായ ചർച്ച നടത്തിയാണു പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇസ്രയേലിലെ എല്ലാ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ലാപിഡ് പ്രസിഡന്റിനോടു പറഞ്ഞു. പുതിയ സർക്കാരിൽ ആദ്യ രണ്ടുവർഷം ലാപിഡ് വിദേശകാര്യമന്ത്രിയാകും. പുതിയ സഖ്യം പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ സാധിക്കൂ.
വിശ്വാസം തേടുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കമെന്നും ലാപിഡ് സ്പീക്കറോടാവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, പുതിയ സഖ്യത്തെ വിമർശിച്ച് നെതന്യാഹു രംഗത്തെത്തി. വലതുപക്ഷക്കാരായ ജനങ്ങളുടെ വോട്ടിലൂടെ വിജയിച്ച് പാർലമെന്റിലെത്തിയവർ ഇടതു സഖ്യത്തെ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ അറബ് പാർട്ടിയുടെ സാന്നിധ്യത്തെയും നെതന്യാഹു വിമർശിച്ചു. നെതന്യാഹു അനുകൂലികളും പ്രതിപക്ഷ സഖ്യ അനുകൂലികളും പിന്തുണയുമായി തെരുവിൽ ഇറങ്ങിയിട്ടുണ്ട്.