ഒന്റാരിയോ: മലയാളി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ തോമസ് വിജയന് നേച്ചർ ടിടിഎൽ ഫോട്ടോഗ്രഫർ ഒാഫ് ദ ഇയർ പുരസ്കാരം. കോട്ടയത്തു വേരുകളുള്ള കാനഡയിൽ സ്ഥിരതാമസക്കാരനായ തോമസ് വിജയൻ ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്.
ഒരു കൂറ്റൻ മരത്തിൽ ഇരിക്കുന്ന ഒറാംഗ്ഉട്ടാന്റെ ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 8,000 ചിത്രങ്ങളിൽനിന്നാണ് തോമസ് വിജയന്റെ ചിത്രം പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 15 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബോർണിയോ ദ്വീപിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ദ വേൾഡ് ഈസ് ഗോയിംഗ് അപ്സൈഡ് ഡൗൺ എന്നാണ് തോമസ് വിജയൻ ഈ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ ഓസ്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫർ ഓഫ് ദ ഇയർ (2015) പീപ്പിൾ ചോയ്സ് അവാർഡും തോമസ് വിജയനെ തേടിയെത്തിയിട്ടുണ്ട്.
തോമസ് വിജയന്റെ രണ്ടു സഹോദരന്മാരും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാരാണ്. മോഹൻ തോമസും തോമസ് രാജനും. മാർജാര വർഗത്തിൽപ്പെട്ട ജീവികളുടെ ചിത്രങ്ങളാണ് മൂന്നു പേരുടെയും ഇഷ്ട വിഷയം. അക്കാരണത്താൽ ക്യാറ്റ് ബ്രദേഴ്സ് എന്ന വിളിപ്പേരും ഈ സഹോദരൻമാർക്കുണ്ട്. പ്രമുഖ കാമറ നിർമാതാക്കളായ നിക്കോണിന്റെ ബ്രാൻഡ് അംബാസഡർകൂടിയാണു തോമസ് വിജയൻ.
കോട്ടയത്തു നിന്നു ബംഗളൂരുവിലേക്കു താമസംമാറിയ ദന്പതികളുടെ മകനാണ് തോമസ് വിജയൻ.
ഒരു കൂറ്റൻ മരത്തിൽ ഇരിക്കുന്ന ഒറാംഗ്ഉട്ടാന്റെ ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 8,000 ചിത്രങ്ങളിൽനിന്നാണ് തോമസ് വിജയന്റെ ചിത്രം പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 15 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബോർണിയോ ദ്വീപിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ദ വേൾഡ് ഈസ് ഗോയിംഗ് അപ്സൈഡ് ഡൗൺ എന്നാണ് തോമസ് വിജയൻ ഈ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ ഓസ്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫർ ഓഫ് ദ ഇയർ (2015) പീപ്പിൾ ചോയ്സ് അവാർഡും തോമസ് വിജയനെ തേടിയെത്തിയിട്ടുണ്ട്.
തോമസ് വിജയന്റെ രണ്ടു സഹോദരന്മാരും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാരാണ്. മോഹൻ തോമസും തോമസ് രാജനും. മാർജാര വർഗത്തിൽപ്പെട്ട ജീവികളുടെ ചിത്രങ്ങളാണ് മൂന്നു പേരുടെയും ഇഷ്ട വിഷയം. അക്കാരണത്താൽ ക്യാറ്റ് ബ്രദേഴ്സ് എന്ന വിളിപ്പേരും ഈ സഹോദരൻമാർക്കുണ്ട്. പ്രമുഖ കാമറ നിർമാതാക്കളായ നിക്കോണിന്റെ ബ്രാൻഡ് അംബാസഡർകൂടിയാണു തോമസ് വിജയൻ.
കോട്ടയത്തു നിന്നു ബംഗളൂരുവിലേക്കു താമസംമാറിയ ദന്പതികളുടെ മകനാണ് തോമസ് വിജയൻ.