കൊളംബോ: കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ച ചരക്കുകപ്പലിൽനിന്നു നൈട്രജൻ ഓക്സൈഡ് വാതകം അന്തരീക്ഷത്തിൽ പടർന്നതിനാൽ, പ്രദേശത്ത് നേരിയ ആസിഡ് മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ശ്രീലങ്കൻ പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സിംഗപ്പൂര്‍ രജിസ്ട്രേഷനുള്ള എംവി എക്സ്പ്രസ് പേള്‍ ചരക്കുകപ്പലിനാണ് കഴിഞ്ഞ 20ന് തീപിടിച്ചത്. തീപിടിത്തത്തെത്തുടർന്ന് കപ്പൽ കടലിലേക്കു താഴ്ന്നുകൊണ്ടിരിക്കുകയാണ്.
മഴസമയത്ത് കപ്പലിൽനിന്നുള്ള നൈട്രജൻ ഓക്സൈഡ് മഴവെള്ളവുമായി കലർന്ന് ആസിഡ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ലങ്കൻ സമുദ്ര പരിസ്ഥിതിസംരക്ഷണ അഥോറിറ്റി ചെയർപേഴ്സൺ ദർശനി ലഹാന്ദപുര പറഞ്ഞു. രണ്ട് ടഗ് ബോട്ടുകളിലായി അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ കപ്പലിലെ തീയണയ്ക്കാൻ ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഗുജറാത്തിലെ ഹസീരയിൽനിന്നു സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുമായി കൊളംബോ തുറമുഖത്തേക്കു പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്ധനടാങ്കിൽ 325 മെട്രിക് ടൺ ഇന്ധനവും 1,486 കണ്ടെയ്നറുകളിലായി 25 ടൺ നൈട്രിക് ആസിഡും മറ്റ് ചരക്കുകളുമാണു കപ്പലിലുള്ളത്.
കപ്പലിലെ തീയണയ്ക്കാൻ ലങ്കൻ നേവിയെ സഹായിക്കാൻ ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പലും ടഗ് ബോട്ടുകളുമെത്തിയിട്ടുണ്ട്. ഇന്ത്യയുടെ മലിനീകരണ നിയന്ത്രണ കപ്പൽ "സമുദ്ര പ്രഹരി' ശനിയാഴ്ച അപകടസ്ഥലത്തെത്തി, മലിനീകരണം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ഭീഷണിയില്ലെന്നും കപ്പൽ രണ്ടായി പിളരാൻ സാധ്യത കുറവാണെന്നും ലങ്കൻ നേവി കമാൻഡർ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടനെ കപ്പലിലെ 25 ജീവനക്കാരെയും ലങ്കൻ നാവികസേന രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു.
മഴസമയത്ത് കപ്പലിൽനിന്നുള്ള നൈട്രജൻ ഓക്സൈഡ് മഴവെള്ളവുമായി കലർന്ന് ആസിഡ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ലങ്കൻ സമുദ്ര പരിസ്ഥിതിസംരക്ഷണ അഥോറിറ്റി ചെയർപേഴ്സൺ ദർശനി ലഹാന്ദപുര പറഞ്ഞു. രണ്ട് ടഗ് ബോട്ടുകളിലായി അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ കപ്പലിലെ തീയണയ്ക്കാൻ ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഗുജറാത്തിലെ ഹസീരയിൽനിന്നു സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുമായി കൊളംബോ തുറമുഖത്തേക്കു പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്ധനടാങ്കിൽ 325 മെട്രിക് ടൺ ഇന്ധനവും 1,486 കണ്ടെയ്നറുകളിലായി 25 ടൺ നൈട്രിക് ആസിഡും മറ്റ് ചരക്കുകളുമാണു കപ്പലിലുള്ളത്.
കപ്പലിലെ തീയണയ്ക്കാൻ ലങ്കൻ നേവിയെ സഹായിക്കാൻ ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പലും ടഗ് ബോട്ടുകളുമെത്തിയിട്ടുണ്ട്. ഇന്ത്യയുടെ മലിനീകരണ നിയന്ത്രണ കപ്പൽ "സമുദ്ര പ്രഹരി' ശനിയാഴ്ച അപകടസ്ഥലത്തെത്തി, മലിനീകരണം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ഭീഷണിയില്ലെന്നും കപ്പൽ രണ്ടായി പിളരാൻ സാധ്യത കുറവാണെന്നും ലങ്കൻ നേവി കമാൻഡർ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടനെ കപ്പലിലെ 25 ജീവനക്കാരെയും ലങ്കൻ നാവികസേന രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു.