ന്യൂഡൽഹി: നാരദ ഒളികാമറ കേസിൽ അറസ്റ്റിലായ ബംഗാളിലെ നേതാക്കൾക്കെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്, അറസ്റ്റിലായ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി ഫർഹാദ് ഹക്കിം, ഗ്രാമവികസനമന്ത്രി സുബ്രത മുഖർജി ഉൾപ്പെടെയുള്ളവരാണു കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ വാദം കേൾക്കാതെ കേസിൽ വിധിപറയരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ കേവിയറ്റ് ഹർജി സമർപ്പിച്ചിരിക്കുകയാണ് സിബിഐ. മന്ത്രിമാർക്കുപുറമേ തൃണമൂൽ എംഎൽഎ മദൻ മിത്ര, തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നശേഷം സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് രാജിവച്ച സോവൻ ചാറ്റർജി എന്നിവരും കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കോൽക്കത്തയിലെ സിബിഐ ഓഫീസിനു മുന്നിൽ ഏഴുമണിക്കൂറോളം മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനു പിന്നാലെ വിചാരണക്കോടതി നാലുപേർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സിബിഐയുടെ അപ്പീലിൽ കൽക്കട്ട ഹൈക്കോടതി നാലുപേരുടെയും ജാമ്യം റദ്ദാക്കി.
അതിനിടെ, അറസ്റ്റിലായ സുബ്രത മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണിത്. പനി ബാധിച്ചതിനെത്തുടർന്ന് ഫിർഹാദ് ഹക്കിമിനും ചികിത്സ നൽകി. മിത്രയും ചാറ്റർജിയും സർക്കാർ ഉടമസ്ഥതയിലുള്ള എസ്എസ്കെഎം ആശുപത്രിയിലാണ്. ശ്വാസതടസമാണ് ഇരുവരെയും അലട്ടുന്നത്. ആശുപത്രിക്കുമുന്നിൽ കനത്ത പോലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്.
കോൽക്കത്തയിലെ സിബിഐ ഓഫീസിനു മുന്നിൽ ഏഴുമണിക്കൂറോളം മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനു പിന്നാലെ വിചാരണക്കോടതി നാലുപേർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സിബിഐയുടെ അപ്പീലിൽ കൽക്കട്ട ഹൈക്കോടതി നാലുപേരുടെയും ജാമ്യം റദ്ദാക്കി.
അതിനിടെ, അറസ്റ്റിലായ സുബ്രത മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണിത്. പനി ബാധിച്ചതിനെത്തുടർന്ന് ഫിർഹാദ് ഹക്കിമിനും ചികിത്സ നൽകി. മിത്രയും ചാറ്റർജിയും സർക്കാർ ഉടമസ്ഥതയിലുള്ള എസ്എസ്കെഎം ആശുപത്രിയിലാണ്. ശ്വാസതടസമാണ് ഇരുവരെയും അലട്ടുന്നത്. ആശുപത്രിക്കുമുന്നിൽ കനത്ത പോലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്.