ഇംഫാൽ: മണിപ്പുരിൽ അന്തരിച്ച ബിജെപി നേതാവ് എസ്. ടിക്കേന്ദ്ര സിംഗിക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാംഗ്ഖേം, മനുഷ്യാവകാശ പ്രവർത്തകൻ ഇരെൻദ്രോ ലിക്കോംബം എന്നിവർക്കെതിരേ ദേശീയ സുരക്ഷാ നിയമം(എൻഎസ്എ) ചുമത്തി. ഇരുവരെയും കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് ബാധിച്ചായിരുന്നു ബിജെപി നേതാവ് ടിക്കേന്ദ്ര സിംഗ് മരിച്ചത്. പശുവിന്റെ ചാണകവും ഗോമൂത്രവും കോവിഡിനെ സുഖപ്പെടുത്തില്ലെന്നായിരുന്നു ഇരുവരും പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാം ദേബൻ സിംഗും ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീതിയും പോലീസിൽ പരാതി നല്കി. തുടർന്ന് കിഷോർചന്ദ്രയെയും ഇരെൻദ്രോമിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച ഇരുവർക്കും ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ എൻഎസ്എ ചുമത്തി വീണ്ടും അറ സ്റ്റ് ചെയ്തു. ബിജെപിക്കെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ മുന്പ് രണ്ടു തവണ കിഷോർചന്ദ്രയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രണ്ട്ലൈൻ മണിപ്പുർ എന്ന ന്യൂസ് പോർട്ടലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റീസ് അലയൻസ്(പിആർജെഎ) എന്ന രാഷ്ട്രീയ സംഘടനയുടെ കൺവീനറാണ് ഇരെൻദ്രോം.
കോവിഡ് ബാധിച്ചായിരുന്നു ബിജെപി നേതാവ് ടിക്കേന്ദ്ര സിംഗ് മരിച്ചത്. പശുവിന്റെ ചാണകവും ഗോമൂത്രവും കോവിഡിനെ സുഖപ്പെടുത്തില്ലെന്നായിരുന്നു ഇരുവരും പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാം ദേബൻ സിംഗും ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീതിയും പോലീസിൽ പരാതി നല്കി. തുടർന്ന് കിഷോർചന്ദ്രയെയും ഇരെൻദ്രോമിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച ഇരുവർക്കും ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ എൻഎസ്എ ചുമത്തി വീണ്ടും അറ സ്റ്റ് ചെയ്തു. ബിജെപിക്കെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ മുന്പ് രണ്ടു തവണ കിഷോർചന്ദ്രയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രണ്ട്ലൈൻ മണിപ്പുർ എന്ന ന്യൂസ് പോർട്ടലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റീസ് അലയൻസ്(പിആർജെഎ) എന്ന രാഷ്ട്രീയ സംഘടനയുടെ കൺവീനറാണ് ഇരെൻദ്രോം.