വാഷിംഗ്ടൺ: റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനും ഇസ്രയേലിന് അവകാശമുണ്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ബൈഡൻ ഫോണിൽ ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
ജറൂസലെമിലെ ആഭ്യന്തരകലഹത്തെ ഫലപ്രദമായി നേരിട്ട ഇസ്രയേൽ നടപടിയെ ബൈഡൻ പ്രശംസിച്ചു. റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും ഗാസാ സംഘർഷത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
സംഘർഷത്തിൽ അയവുവരുത്തി വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുവാൻ, ഈജിപ്തുമായും ഇസ്രയേലിന്റെ മറ്റ് അയൽരാജ്യങ്ങളുമായും യുഎസ് ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ജറൂസലെമിലെ ആഭ്യന്തരകലഹത്തെ ഫലപ്രദമായി നേരിട്ട ഇസ്രയേൽ നടപടിയെ ബൈഡൻ പ്രശംസിച്ചു. റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും ഗാസാ സംഘർഷത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
സംഘർഷത്തിൽ അയവുവരുത്തി വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുവാൻ, ഈജിപ്തുമായും ഇസ്രയേലിന്റെ മറ്റ് അയൽരാജ്യങ്ങളുമായും യുഎസ് ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.