ധാക്ക: ബംഗ്ലാദേശിൽ മുതിർന്ന മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. അന്വേഷണാത്മക റിപ്പോർട്ടിംഗിലൂടെ ശ്രദ്ധേയയായ റോസിന ഇസ്ലാം ആണ് അറസ്റ്റിലായത്. കൊളോണിയൽ കാലത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസിലാണ് അറസ്റ്റ്. ബംഗ്ലാദേശിൽ ഏറ്റവും അധികം പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്റെ സീനിയർ റിപ്പോർട്ടർ ആണ് റോസിന ഇസ്ലാം.
അനുമതി കൂടാതെ, ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു രേഖയുടെ ചിത്രമെടുത്തതിനാണ് റോസിനയെ അറസ്റ്റ് ചെയ്തത്. 1923ലെ ഒഫീഷൽ സീക്രട്ട് ആക്ട് പ്രകാരമാണു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ മാധ്യമപ്രവർത്തകയെ റിമാൻഡ് ചെയ്തു.
കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യമന്ത്രാലയം വരുത്തിയ വീഴ്ചകൾ സംബന്ധിച്ച് റോസിനയുടെ റിപ്പോർട്ടുകൾ ജനശ്രദ്ധ നേടിയിരുന്നു. ഇതോടെ ഇവർ അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു.
അനുമതി കൂടാതെ, ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു രേഖയുടെ ചിത്രമെടുത്തതിനാണ് റോസിനയെ അറസ്റ്റ് ചെയ്തത്. 1923ലെ ഒഫീഷൽ സീക്രട്ട് ആക്ട് പ്രകാരമാണു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ മാധ്യമപ്രവർത്തകയെ റിമാൻഡ് ചെയ്തു.
കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യമന്ത്രാലയം വരുത്തിയ വീഴ്ചകൾ സംബന്ധിച്ച് റോസിനയുടെ റിപ്പോർട്ടുകൾ ജനശ്രദ്ധ നേടിയിരുന്നു. ഇതോടെ ഇവർ അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു.