തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഗുജറാത്ത് തീരം തൊ ട്ടു. ഗുജറാത്ത്, ദിയു തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തുനിന്ന് അകന്നുപോയെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുന്നതിനാൽ ഇന്നും കേരളത്തിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച വരെ ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും അതിശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാത്രി വരെ കേരള തീരത്ത് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരളതീരത്തു കടലിൽ പോകുന്നതിന് ദുരന്തനിവാരണ അഥോറിറ്റി ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ടൗട്ടെ ചുഴലിക്കാറ്റ് പോർബന്തറിനും മഹുവയ്ക്കും മധ്യേ യാണ് ഇന്നലെ ഗുജറാത്തിലേക്കു കടന്നത്. ഒന്നര ലക്ഷം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. എൻഡിആർഎഫിന്റെ 44 സംഘങ്ങളെയാണ് ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വരെ ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും അതിശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാത്രി വരെ കേരള തീരത്ത് 3.5 മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരളതീരത്തു കടലിൽ പോകുന്നതിന് ദുരന്തനിവാരണ അഥോറിറ്റി ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ടൗട്ടെ ചുഴലിക്കാറ്റ് പോർബന്തറിനും മഹുവയ്ക്കും മധ്യേ യാണ് ഇന്നലെ ഗുജറാത്തിലേക്കു കടന്നത്. ഒന്നര ലക്ഷം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. എൻഡിആർഎഫിന്റെ 44 സംഘങ്ങളെയാണ് ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.