ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ കോവിഡ് മരുന്നുകൾ ശേഖരിച്ചു വയ്ക്കേണ്ടതില്ലെന്നു ഡൽഹി ഹൈക്കോടതി. കോവിഡ് ചികിത്സയിൽ ക്ഷാമം നേരിടുന്ന റെംഡെസിവിർ അടക്കമുള്ള മരുന്നുകൾ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ശേഖരിച്ചു വിതരണം ചെയ്യുന്നത് കരിഞ്ചന്തയും പൂഴ്ത്തിവയ്പും വർധിക്കാൻ ഇടയാക്കുന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഇത്തരത്തിൽ ശേഖരിച്ച മരുന്നുകൾ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിനു (ഡിജിഎച്ച്എസ്) തിരികെ നൽകണമെന്നും ആവശ്യക്കാർക്ക് വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു. രാഷ്ട്രീയ നേതാക്കൾ മരുന്നുകൾ ശേഖരിച്ചുവച്ച് തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതരണം ചെയ്യുകയാണെന്നും അത് അത്യാവശ്യക്കാരായ സാധാരണക്കാർക്ക് ലഭ്യമാകുന്നില്ലെന്നുമായിരുന്നു അഭിഭാഷകനായ വിരാഗ ഗുപ്ത വാദിച്ചത്. മരുന്നുകൾ ശേഖരിച്ചുവയ്ക്കാൻ നേതാക്കൾക്കാവില്ലെന്നു കോടതി നിരീക്ഷിച്ചു.
പൊതുജനത്തെ സഹായിക്കാനുള്ള ഉദ്ദേശ്യമാണെങ്കിലും അവരുടെ സദുദ്ദേശം കരിഞ്ചന്തയും പൂഴ്ത്തിവയ്പും വർധിപ്പിക്കുന്നതിനിടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ശേഖരിച്ച മരുന്നുകൾ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിനു (ഡിജിഎച്ച്എസ്) തിരികെ നൽകണമെന്നും ആവശ്യക്കാർക്ക് വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു. രാഷ്ട്രീയ നേതാക്കൾ മരുന്നുകൾ ശേഖരിച്ചുവച്ച് തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതരണം ചെയ്യുകയാണെന്നും അത് അത്യാവശ്യക്കാരായ സാധാരണക്കാർക്ക് ലഭ്യമാകുന്നില്ലെന്നുമായിരുന്നു അഭിഭാഷകനായ വിരാഗ ഗുപ്ത വാദിച്ചത്. മരുന്നുകൾ ശേഖരിച്ചുവയ്ക്കാൻ നേതാക്കൾക്കാവില്ലെന്നു കോടതി നിരീക്ഷിച്ചു.
പൊതുജനത്തെ സഹായിക്കാനുള്ള ഉദ്ദേശ്യമാണെങ്കിലും അവരുടെ സദുദ്ദേശം കരിഞ്ചന്തയും പൂഴ്ത്തിവയ്പും വർധിപ്പിക്കുന്നതിനിടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.