ഗാസ സിറ്റി: ഇസ്രയേലിലേക്ക് കടക്കാൻ ഹമാസ് ഭീകരർ നിർമിച്ച 15 കിലോമീറ്റർ ദൂരമുള്ള ടണലും ഒന്പതു ഹമാസ് കമാൻഡർമാരുടെ വീടുകളും ഇസ്രേലി സൈന്യം വ്യോമാക്രമണത്തിൽ തകർത്തു. ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടങ്ങിയ ശേഷം ഇസ്രേലി സൈന്യം ഗാസയിലേക്ക് നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നലെ നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇന്നലത്തെ വ്യോമാക്രമണത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ഇല്ല. ഞായറാഴ്ചത്തെ ബോംബിംഗിൽ കുട്ടികളുൾപ്പെടെ 42 പേരാണ് മരിച്ചത്.
ഇന്നലെ ഇസ്രേലി സൈന്യം നടത്തിയ ബോംബിംഗിൽ ഗാസ നഗരത്തിലെ മൂന്നുനില പാർപ്പിട സമുച്ചയം പൂർണമായി തകർന്നു. ആക്രമണത്തിനു പത്തു മിനിറ്റ് മുന്പ് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ആളുകൾ കെട്ടിടം ഒഴിഞ്ഞു പോയി. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ റോഡുകളും കെട്ടിടങ്ങളും തകർന്നതായി ഗാസാ മേയർ യഹിയ സരാജ് അൽ-ജസീറ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള അതിക്രമം തുടരുകയാണെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
വൈദ്യുതി നിലയത്തിലേക്കുള്ള ഇന്ധന ലഭ്യത നിലച്ചതോടെ ഗാസാ വൈകാതെ ഇരുട്ടിലാകും. നിലവിൽ എട്ടു മുതൽ 12 മണിക്കൂർ വരെയാണ് പവർകട്ട്. നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനവും താറുമാറായി. മൂന്നു ദിവസം വൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂയെന്ന് വൈദ്യുതി വിതരണ കന്പനി വക്താവ് അറിയിച്ചു. വൈദ്യുതി നിലയത്തിലേക്ക് ഇന്ധനം എത്തിക്കുന്ന പൈപ്പുകൾ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നതാണ് പ്രതിസന്ധിക്കു കാരണം.
ജറുസലേമിലെ അൽ അഖ്സ മോസ്ക് പരിസരത്ത് രണ്ടാഴ്ചയായി നിലനിന്നിരുന്ന സംഘർഷത്തിനു ശേഷം, ജറുസലേമിലേക്കു ഹമാസ് റോക്കറ്റ് ആക്രണം നടത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ഇതുവരെ പലസ്തീൻ തീവ്രവാദികൾ 3,100 റോക്കറ്റുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചു. അഞ്ചു വയസുകാരനും സൈനികനും മലയാളി നഴ്സുമടക്കം എട്ടു പേർ പലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 198 പലസ്തീനികൾ മരിച്ചു.
ഇസ്രയേൽ-പലസ്തീൻ സംഘർഷങ്ങളിൽ ഏറ്റവും ശക്തമായ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 2014 ലെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽപ്പോലും ഇത്രയേറെ നാശനഷ്ടമുണ്ടായിട്ടില്ല. ഹമാസ് ഭീകരുടെ ഗാസയിലെ ഒന്പത് ഒളിത്തവളങ്ങളിലേക്ക് സൈന്യം ഇന്നലെ ആക്രമണം നടത്തി. ഹമാസ് നേതാവ് യെഹിയ സിനിവാറിന്റെ അടക്കം വീടുകളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണം തുടങ്ങിയതു മുതൽ ഹമാസ് നേതാക്കൾ ഒളിവിലാണ്. 2007ൽ പലസ്തീൻ സൈന്യത്തെ അട്ടിമറിച്ച് ഇസ്ലാമിക് തീവ്രവാദികളായ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കയായിരുന്നു.
ഇതിനിടെ, ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ വേണമെന്ന് യുഎൻ സുരക്ഷാ സമിതിയംഗങ്ങളും മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ആവശ്യപ്പെട്ടു.
സംഘർഷത്തിന് അയവു വരുത്താൻ ഇസ്രയേലിനു മേൽ സമ്മർദം നടത്തുകയില്ല എന്ന നിലപാടിലാണ് യുഎസിലെ ബൈഡൻ ഭരണകൂടം. നയതന്ത്രമായ രീതിയിൽ പ്രശ്നപരിഹാരം കാണണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലെ യുഎസ് പ്രതിനിധി ലിൻഡ തോമസ്-ഗ്രീൻഫീൽഡ് പറഞ്ഞു.
ഇസ്രയേലിൽ സിനഗോഗ് തകർന്നുവീണു രണ്ടു മരണം
ടെൽ അവീവ്: ഇസ്രയേലിലെ ഗിവാത് സീവിൽ സിനഗോഗ് തകർന്നുവീണു രണ്ടു പേർ മരിച്ചു. അന്പതുകാരനും 12 വയസുള്ള കുട്ടിയുമാണു മരിച്ചത്. ഞായറാഴ്ച പ്രാർഥനയ്ക്കിടെയായിരുന്നു അപകടം. 157 പേർക്കു പരിക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
ഇന്നലെ ഇസ്രേലി സൈന്യം നടത്തിയ ബോംബിംഗിൽ ഗാസ നഗരത്തിലെ മൂന്നുനില പാർപ്പിട സമുച്ചയം പൂർണമായി തകർന്നു. ആക്രമണത്തിനു പത്തു മിനിറ്റ് മുന്പ് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ആളുകൾ കെട്ടിടം ഒഴിഞ്ഞു പോയി. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ റോഡുകളും കെട്ടിടങ്ങളും തകർന്നതായി ഗാസാ മേയർ യഹിയ സരാജ് അൽ-ജസീറ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള അതിക്രമം തുടരുകയാണെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
വൈദ്യുതി നിലയത്തിലേക്കുള്ള ഇന്ധന ലഭ്യത നിലച്ചതോടെ ഗാസാ വൈകാതെ ഇരുട്ടിലാകും. നിലവിൽ എട്ടു മുതൽ 12 മണിക്കൂർ വരെയാണ് പവർകട്ട്. നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനവും താറുമാറായി. മൂന്നു ദിവസം വൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂയെന്ന് വൈദ്യുതി വിതരണ കന്പനി വക്താവ് അറിയിച്ചു. വൈദ്യുതി നിലയത്തിലേക്ക് ഇന്ധനം എത്തിക്കുന്ന പൈപ്പുകൾ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നതാണ് പ്രതിസന്ധിക്കു കാരണം.
ജറുസലേമിലെ അൽ അഖ്സ മോസ്ക് പരിസരത്ത് രണ്ടാഴ്ചയായി നിലനിന്നിരുന്ന സംഘർഷത്തിനു ശേഷം, ജറുസലേമിലേക്കു ഹമാസ് റോക്കറ്റ് ആക്രണം നടത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ഇതുവരെ പലസ്തീൻ തീവ്രവാദികൾ 3,100 റോക്കറ്റുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചു. അഞ്ചു വയസുകാരനും സൈനികനും മലയാളി നഴ്സുമടക്കം എട്ടു പേർ പലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 198 പലസ്തീനികൾ മരിച്ചു.
ഇസ്രയേൽ-പലസ്തീൻ സംഘർഷങ്ങളിൽ ഏറ്റവും ശക്തമായ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 2014 ലെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽപ്പോലും ഇത്രയേറെ നാശനഷ്ടമുണ്ടായിട്ടില്ല. ഹമാസ് ഭീകരുടെ ഗാസയിലെ ഒന്പത് ഒളിത്തവളങ്ങളിലേക്ക് സൈന്യം ഇന്നലെ ആക്രമണം നടത്തി. ഹമാസ് നേതാവ് യെഹിയ സിനിവാറിന്റെ അടക്കം വീടുകളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണം തുടങ്ങിയതു മുതൽ ഹമാസ് നേതാക്കൾ ഒളിവിലാണ്. 2007ൽ പലസ്തീൻ സൈന്യത്തെ അട്ടിമറിച്ച് ഇസ്ലാമിക് തീവ്രവാദികളായ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കയായിരുന്നു.
ഇതിനിടെ, ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ വേണമെന്ന് യുഎൻ സുരക്ഷാ സമിതിയംഗങ്ങളും മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ആവശ്യപ്പെട്ടു.
സംഘർഷത്തിന് അയവു വരുത്താൻ ഇസ്രയേലിനു മേൽ സമ്മർദം നടത്തുകയില്ല എന്ന നിലപാടിലാണ് യുഎസിലെ ബൈഡൻ ഭരണകൂടം. നയതന്ത്രമായ രീതിയിൽ പ്രശ്നപരിഹാരം കാണണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലെ യുഎസ് പ്രതിനിധി ലിൻഡ തോമസ്-ഗ്രീൻഫീൽഡ് പറഞ്ഞു.
ഇസ്രയേലിൽ സിനഗോഗ് തകർന്നുവീണു രണ്ടു മരണം
ടെൽ അവീവ്: ഇസ്രയേലിലെ ഗിവാത് സീവിൽ സിനഗോഗ് തകർന്നുവീണു രണ്ടു പേർ മരിച്ചു. അന്പതുകാരനും 12 വയസുള്ള കുട്ടിയുമാണു മരിച്ചത്. ഞായറാഴ്ച പ്രാർഥനയ്ക്കിടെയായിരുന്നു അപകടം. 157 പേർക്കു പരിക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.