ന്യൂഡൽഹി: ഗ്രാമപ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗരേഖ. ഗ്രാമപ്രദേശങ്ങളിലെ നിരീക്ഷണം, ഡോക്ടർമാരുമായി ടെലി കണ്സൾട്ടേഷൻ, ആന്റിജൻ ടെസ്റ്റിംഗിനുള്ള പരിശീലനം തുടങ്ങിയവയാണ് പുതിയ മാർഗനിർദേശങ്ങളിൽ ഉള്ളത്.
കോവിഡ് നിയന്ത്രിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലും അർധ നഗര പ്രദേശങ്ങളിലും സാമൂഹ്യ സേവനങ്ങളും പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങും സജ്ജമാക്കണമെന്നാണ് നിർദേശം.
• എല്ലാ ഗ്രാമങ്ങളിലും ശുചിത്വ- പോഷാകാഹാര സമിതിയുടെ സഹായത്തോടെ ആശാ വർക്കർമാർ പകർച്ച വ്യാധികൾ ഉൾപ്പെടെയുള്ള രോഗ വ്യാപനങ്ങൾ ഉണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം. ജലദോഷം, പകർച്ചപ്പനി, ശ്വാസസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടോ എന്നും നിരീക്ഷിക്കണം.
• കോവിഡ് സംബന്ധമായത് ഉൾപ്പെടെ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരുമായി ടെലികണ്സൾട്ടേഷൻ സൗകര്യം ഏർപ്പാട് ചെയ്യണം. മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവരെയും ഓക്സിജൻ ലെവൽ താഴ്ന്നവരെയും അടുത്തുള്ള മികച്ച ആശുപത്രികളിലേക്ക് മാറ്റണം.
=നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് രോഗികളുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തണം. കോവിഡ് രോഗികളുടെ ഓക്സിജൻ ലഭ്യതയും ശരീരത്തിലെ ഓക്സിജൻ നിലയും നിരന്തരം പരിശോധിക്കണം. ഇതിനായി ഓരോ ഗ്രാമത്തിലും അനിവാര്യമായ അത്രയും പൾസ് ഓക്സി മീറ്ററും തെർമോ മീറ്ററുകളും കരുതണം.
• ആക്ടീവ് കേസുകൾക്ക് എല്ലാംതന്നെ വീടുകളിൽ ഐസൊലേഷൻ കിറ്റുകൾ നൽകണം. ഓരോ കിറ്റിലും പാരസെറ്റാമോൾ, ഐവർമെക്ടിൻ, ചുമയ്ക്കുള്ള സിറപ്പ്, മൾട്ടി വിറ്റാമിനുകൾ, അച്ചടിച്ച മാർഗനിർദേശങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ രോഗ ലക്ഷണങ്ങൾ ശമിച്ച് പത്തു ദിവസത്തിന് ശേഷമേ ഐസൊലേഷൻ അവസാനിപ്പിക്കാവൂ.
• മാർഗനിർദേശപ്രകാരമുള്ള ഹോം ഐസൊലേഷൻ കാലാവധി കൃത്യമായി പൂർത്തിയാക്കുന്നവർ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ല.
കോവിഡ് നിയന്ത്രിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലും അർധ നഗര പ്രദേശങ്ങളിലും സാമൂഹ്യ സേവനങ്ങളും പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങും സജ്ജമാക്കണമെന്നാണ് നിർദേശം.
• എല്ലാ ഗ്രാമങ്ങളിലും ശുചിത്വ- പോഷാകാഹാര സമിതിയുടെ സഹായത്തോടെ ആശാ വർക്കർമാർ പകർച്ച വ്യാധികൾ ഉൾപ്പെടെയുള്ള രോഗ വ്യാപനങ്ങൾ ഉണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം. ജലദോഷം, പകർച്ചപ്പനി, ശ്വാസസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടോ എന്നും നിരീക്ഷിക്കണം.
• കോവിഡ് സംബന്ധമായത് ഉൾപ്പെടെ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരുമായി ടെലികണ്സൾട്ടേഷൻ സൗകര്യം ഏർപ്പാട് ചെയ്യണം. മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവരെയും ഓക്സിജൻ ലെവൽ താഴ്ന്നവരെയും അടുത്തുള്ള മികച്ച ആശുപത്രികളിലേക്ക് മാറ്റണം.
=നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് രോഗികളുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തണം. കോവിഡ് രോഗികളുടെ ഓക്സിജൻ ലഭ്യതയും ശരീരത്തിലെ ഓക്സിജൻ നിലയും നിരന്തരം പരിശോധിക്കണം. ഇതിനായി ഓരോ ഗ്രാമത്തിലും അനിവാര്യമായ അത്രയും പൾസ് ഓക്സി മീറ്ററും തെർമോ മീറ്ററുകളും കരുതണം.
• ആക്ടീവ് കേസുകൾക്ക് എല്ലാംതന്നെ വീടുകളിൽ ഐസൊലേഷൻ കിറ്റുകൾ നൽകണം. ഓരോ കിറ്റിലും പാരസെറ്റാമോൾ, ഐവർമെക്ടിൻ, ചുമയ്ക്കുള്ള സിറപ്പ്, മൾട്ടി വിറ്റാമിനുകൾ, അച്ചടിച്ച മാർഗനിർദേശങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ രോഗ ലക്ഷണങ്ങൾ ശമിച്ച് പത്തു ദിവസത്തിന് ശേഷമേ ഐസൊലേഷൻ അവസാനിപ്പിക്കാവൂ.
• മാർഗനിർദേശപ്രകാരമുള്ള ഹോം ഐസൊലേഷൻ കാലാവധി കൃത്യമായി പൂർത്തിയാക്കുന്നവർ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ല.