ഹൈദരാബാദ്: റഷ്യയുടെ സ്പുട്നിക് v കോവിഡ് പ്രതിരോധ വാക്സിന്റെ 60,000 ഡോസ് ഇന്നലെ ഹൈദരാബാദിലെത്തി. ആദ്യ 1.50 ലക്ഷം വാക്സിൻ മേയ് ഒന്നിന് എത്തിയിരുന്നു.
ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയ വാക്സിൻ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് അധികൃതർ ഏറ്റുവാങ്ങി. അഞ്ചു ശതമാനം ജിഎസ്ടി ഉൾപ്പെടെ ഒരു വാക്സിന്റെ വില 948 രൂപയാണ്.
ഡോ. റെഡ്ഢീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന്. വാക്സിനുകൾ കൃത്യമായ തീയതിയിൽ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞു.
സ്പുട്നിക് വാക്സിന്റെ പ്രതിരോധശേഷി ലോകം അംഗീകരിച്ചതാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളെ കുഡസേവ് ട്വീറ്റ് ചെയ്തു. സെൻട്രൽ ഡ്രഗ്സ് ലബോറട്ടിയിലുടെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചശേഷം വാക്സിനുകൾ വിതരണം ചെയ്യും.
ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയ വാക്സിൻ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് അധികൃതർ ഏറ്റുവാങ്ങി. അഞ്ചു ശതമാനം ജിഎസ്ടി ഉൾപ്പെടെ ഒരു വാക്സിന്റെ വില 948 രൂപയാണ്.
ഡോ. റെഡ്ഢീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന്. വാക്സിനുകൾ കൃത്യമായ തീയതിയിൽ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞു.
സ്പുട്നിക് വാക്സിന്റെ പ്രതിരോധശേഷി ലോകം അംഗീകരിച്ചതാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളെ കുഡസേവ് ട്വീറ്റ് ചെയ്തു. സെൻട്രൽ ഡ്രഗ്സ് ലബോറട്ടിയിലുടെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചശേഷം വാക്സിനുകൾ വിതരണം ചെയ്യും.