ശ്രീനഗർ: കാഷ്മീരിൽ സുരക്ഷാസേന സ്ഫോടകവസ്തു(ഐഇഡി) കണ്ടെത്തി നിർവീര്യമാക്കി. ഷോപിയാനിൽ ഭീകരാക്രമണം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്. ഊർജിത തെരച്ചിലിനൊടുവിലാണ് ഐഇഡി കണ്ടെത്തി നിർവീര്യമാക്കിയത്.
പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരർ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നു ഷോപിയാൻ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ്(എസ്എസ്പി) അമൃത് പാൽ സിംഗ് പറഞ്ഞു.
കാഷ്മീരിൽ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഐഇഡി കണ്ടെത്തി നിർവീര്യമാക്കിയത്. ശനിയാഴ്ച പുൽവാമയിൽ 10 കിലോ തൂക്കം വരുന്ന ഐഇഡി സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കിയിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരായിരുന്നു ആക്രമണത്തിനു പദ്ധതിയിട്ടത്. ഭീകരരുടെ സഹായികളായ ഏതാനും പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.
പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരർ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നു ഷോപിയാൻ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ്(എസ്എസ്പി) അമൃത് പാൽ സിംഗ് പറഞ്ഞു.
കാഷ്മീരിൽ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഐഇഡി കണ്ടെത്തി നിർവീര്യമാക്കിയത്. ശനിയാഴ്ച പുൽവാമയിൽ 10 കിലോ തൂക്കം വരുന്ന ഐഇഡി സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കിയിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരായിരുന്നു ആക്രമണത്തിനു പദ്ധതിയിട്ടത്. ഭീകരരുടെ സഹായികളായ ഏതാനും പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.