ഗാസാ സിറ്റി: ഗാസാ സിറ്റിയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. മൂന്നു ബഹുനില കെട്ടിടങ്ങൾ തകർന്നു. ഇസ്രയേൽ-പലസ്തീൻ സംഘർഷം ആരംഭിച്ചശേഷം നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇന്നലെയുണ്ടായത്. കൊല്ലപ്പെട്ടവരിൽ 16 പേർ സ്ത്രീകളും 10 പേർ കുട്ടികളുമാണെന്നു ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്പതോളം പേർക്കു പരിക്കേറ്റു. ഇതിനിടെ, ഇന്നലെ വൈകുന്നേരം ഇസ്രയേലിലേക്ക് ഹമാസ് ആക്രമണം നടത്തി.
ഹമാസ് നടത്തിയ ആക്രമണത്തിൽ അഞ്ചു വയസുള്ള കുട്ടിയുൾപ്പെടെ പത്ത് ഇസ്രേലികൾ കൊല്ലപ്പെട്ടു. 2900 റോക്കറ്റുകളാണ് ഹമാസ് തീവ്രവാദികൾ ഇസ്രയേലിലേക്കു തൊടുത്തത്. ഇതിൽ 450 എണ്ണം ലക്ഷ്യത്തിലെത്തിയില്ല. 1150 റോക്കറ്റുകൾ ഇസ്രയേൽ എയർ ഡിഫൻസ് തകർത്തു. തങ്ങളുടെ 20 പോരാളികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, യഥാർഥ സംഖ്യ ഇതിലധികമാണെന്ന് ഇസ്രയേൽ പറയുന്നു.
ഗാസയിലെ ഉന്നത ഹമാസ് നേതാവ് യഹിയേ സിൻവാറിന്റെയും സഹോദരൻ മുഹമ്മദിന്റെയും വീടുകൾ തകർത്തതായി ഇസ്രേലി സൈന്യം ഇന്നലെ അറിയിച്ചു. തെക്കൻ പട്ടണമായ ഖാൻ യൂനിസിലെ വീടുകളാണു തകർത്തത്. ഹമാസ് നേതാക്കളുടെ വീടുകൾക്കു നേരെ രണ്ടു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇസ്രേലി സൈന്യം ആക്രമണം നടത്തിയത്. ശനിയാഴ്ച മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയേയുടെ വീട് ഇസ്രേലി സൈന്യം നശിപ്പിച്ചിരുന്നു. പ്രമുഖ ഹമാസ് നേതാക്കളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറി.
ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സംഘർഷത്തിന് അയവുണ്ടാക്കാൻ രാജ്യങ്ങൾ ശ്രമം നടത്തിവരികയാണ്. എന്നാൽ ഹമാസ് നേതാക്കളുടെ വീടുകൾക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് സമാധാനശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്ന് ഈജിപ്ഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. ഇസ്രയേലുമായി ദീർഘകാലമായി നയതന്ത്രബന്ധമുള്ള രാജ്യമാണ് ഈജിപ്ത്.
ഗാസയിൽ ഇതുവരെ 188 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 55 പേർ കുട്ടികളും 33 പേർ സ്ത്രീകളുമാണ്. 1250 പേർക്കു പരിക്കേറ്റു.
നിരന്തമായ ഇസ്രയേൽ വ്യോമാക്രമണം മൂലം ഇന്നലെ ഗാസ സിറ്റിയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഹമാസിന്റെ പ്രധാന ഓഫീസ് നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒഐസി(ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ) രാജ്യങ്ങൾ അടിയന്തര യോഗം ചേർന്നു. 57 അംഗങ്ങളാണ് ഒഐസിയിലുള്ളത്. ഇസ്രയേൽ ആക്രമണത്തെ ഒഐസി രാജ്യങ്ങൾ അപലപിച്ചു.
ഹമാസ് നടത്തിയ ആക്രമണത്തിൽ അഞ്ചു വയസുള്ള കുട്ടിയുൾപ്പെടെ പത്ത് ഇസ്രേലികൾ കൊല്ലപ്പെട്ടു. 2900 റോക്കറ്റുകളാണ് ഹമാസ് തീവ്രവാദികൾ ഇസ്രയേലിലേക്കു തൊടുത്തത്. ഇതിൽ 450 എണ്ണം ലക്ഷ്യത്തിലെത്തിയില്ല. 1150 റോക്കറ്റുകൾ ഇസ്രയേൽ എയർ ഡിഫൻസ് തകർത്തു. തങ്ങളുടെ 20 പോരാളികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, യഥാർഥ സംഖ്യ ഇതിലധികമാണെന്ന് ഇസ്രയേൽ പറയുന്നു.
ഗാസയിലെ ഉന്നത ഹമാസ് നേതാവ് യഹിയേ സിൻവാറിന്റെയും സഹോദരൻ മുഹമ്മദിന്റെയും വീടുകൾ തകർത്തതായി ഇസ്രേലി സൈന്യം ഇന്നലെ അറിയിച്ചു. തെക്കൻ പട്ടണമായ ഖാൻ യൂനിസിലെ വീടുകളാണു തകർത്തത്. ഹമാസ് നേതാക്കളുടെ വീടുകൾക്കു നേരെ രണ്ടു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇസ്രേലി സൈന്യം ആക്രമണം നടത്തിയത്. ശനിയാഴ്ച മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയേയുടെ വീട് ഇസ്രേലി സൈന്യം നശിപ്പിച്ചിരുന്നു. പ്രമുഖ ഹമാസ് നേതാക്കളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറി.
ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സംഘർഷത്തിന് അയവുണ്ടാക്കാൻ രാജ്യങ്ങൾ ശ്രമം നടത്തിവരികയാണ്. എന്നാൽ ഹമാസ് നേതാക്കളുടെ വീടുകൾക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് സമാധാനശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്ന് ഈജിപ്ഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. ഇസ്രയേലുമായി ദീർഘകാലമായി നയതന്ത്രബന്ധമുള്ള രാജ്യമാണ് ഈജിപ്ത്.
ഗാസയിൽ ഇതുവരെ 188 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 55 പേർ കുട്ടികളും 33 പേർ സ്ത്രീകളുമാണ്. 1250 പേർക്കു പരിക്കേറ്റു.
നിരന്തമായ ഇസ്രയേൽ വ്യോമാക്രമണം മൂലം ഇന്നലെ ഗാസ സിറ്റിയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഹമാസിന്റെ പ്രധാന ഓഫീസ് നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒഐസി(ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ) രാജ്യങ്ങൾ അടിയന്തര യോഗം ചേർന്നു. 57 അംഗങ്ങളാണ് ഒഐസിയിലുള്ളത്. ഇസ്രയേൽ ആക്രമണത്തെ ഒഐസി രാജ്യങ്ങൾ അപലപിച്ചു.