ബാങ്കോക്: മ്യാൻമറിന്റെ പടിഞ്ഞാറൻ പ്രവിശ്യയിലെ മിഡ്നാറ്റ് ടൗണിൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ആക്രമണത്തെ യുഎസ്, ബ്രിട്ടീഷ് എംബസികൾ അപലപിച്ചു.
ഇന്നലെ രാവിലെ ആറിന് പട്ടണത്തിലേക്കു ഹെലികോപ്റ്ററിൽനിന്നു ഷെല്ലുകൾ വർഷിക്കുകയായിരുന്നുവെന്ന് ചിൻലാൻഡ് ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പട്ടാള അട്ടിമറിക്കെതിരേ പ്രാദേശികമായി രൂപവത്കരിച്ച ഒളിപ്പോരാളികളുടെ സംഘമാണ് ചിൻലാൻഡ് ഡിഫൻസ് ഫോഴ്സ്. 15 യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോയതായി മിഡ്നാറ്റ് ടൗൺഷിപ് പീപ്പിൾസ് അഡ്മിനിട്രേഷൻ ആരോപിച്ചു. സൈന്യത്തിനെതിരേ പോരാട്ടം നടത്തിയ ടൗണിലെ അഞ്ചുപേരെ വെടിവച്ചുകൊന്നതായും പത്തുപേർക്കു പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കരയിലൂടെയും വ്യോമമാർഗവും മിഡ്നാറ്റ് ടൗണിലേക്കു സൈന്യം ഷെല്ലുകൾ വർഷിക്കുകയാണെന്നു മനുഷ്യാവകാശ സംഘടന പ്രസ്താവനയിറക്കി.
ഇന്നലെ രാവിലെ ആറിന് പട്ടണത്തിലേക്കു ഹെലികോപ്റ്ററിൽനിന്നു ഷെല്ലുകൾ വർഷിക്കുകയായിരുന്നുവെന്ന് ചിൻലാൻഡ് ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പട്ടാള അട്ടിമറിക്കെതിരേ പ്രാദേശികമായി രൂപവത്കരിച്ച ഒളിപ്പോരാളികളുടെ സംഘമാണ് ചിൻലാൻഡ് ഡിഫൻസ് ഫോഴ്സ്. 15 യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോയതായി മിഡ്നാറ്റ് ടൗൺഷിപ് പീപ്പിൾസ് അഡ്മിനിട്രേഷൻ ആരോപിച്ചു. സൈന്യത്തിനെതിരേ പോരാട്ടം നടത്തിയ ടൗണിലെ അഞ്ചുപേരെ വെടിവച്ചുകൊന്നതായും പത്തുപേർക്കു പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കരയിലൂടെയും വ്യോമമാർഗവും മിഡ്നാറ്റ് ടൗണിലേക്കു സൈന്യം ഷെല്ലുകൾ വർഷിക്കുകയാണെന്നു മനുഷ്യാവകാശ സംഘടന പ്രസ്താവനയിറക്കി.